തലപ്പുഴ (വയനാട്): സ്കൂളിനരികെയുള്ള പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്‍റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപ്പാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്‍റെ മകന്‍ മുഹസിന്‍ (15) എന്നിവരാണ് മരിച്ചത്.
സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് അപകടം. മാനന്തവാടി ഫയർ ഫോഴ്സും തലപ്പുഴ പൊലീസും വാളാട് റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ 3.45ഓടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഫയര്‍ ഫോഴ്സ് സ്‌റ്റേഷന്‍ ഓഫീസര്‍ സജീവ് കുഞ്ഞിരാമന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി. ബാബു, കെ.എം. ഷിബു, ജിതിന്‍ കുമാര്‍, എം.എസ്. സുജിത്ത്, വി.കെ, അനീഷ്, ധീരജ്, എ.എസ്. മിഥുന്‍, വി. മിഥുന്‍, എ.ആര്‍. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.