അൽഫിയ
കിളിമാനൂർ (തിരുവനന്തപുരം): വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. കിളിമാനൂർ വാലഞ്ചേരി കണ്ണ യംകോട് ബി.എസ് മൻസിലിൽ ഷാജഹാൻ - സബീന ദമ്പതികളുടെ മകൾ അൽഫിയയാണ് (17) മരിച്ചത്.
കാരേറ്റ് മേലാറ്റുമൂഴി മുളവന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. ബുധാഴ്ച പുലർച്ചെയാണ് ഛർദ്ദിച്ച് അവശയായ നിലയിൽ അൽഫിയയെ ബന്ധുക്കൾ ആറ്റിങ്ങൽ താലൂക്ക് ആശുപത്രി യിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.
പരിശോധനയിൽ എലിവിഷം ഉള്ളിൽ എത്തിയതാണ് അവശയാകാൻ കാരണമെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. പരിശോധനക്ക് ശേഷം മൃതദേഹം ചൂട്ടയിൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: അലിഫ് ഖാൻ.
സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. അൽഫിയയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.