ന്യൂഡൽഹി: ബി.ജെ.പി കേരളത്തിൽ ഒരുക്കിയ പാതയിലൂടെ ദേശീയ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിലേക്ക് വീണ്ടും സി.പി.എം. കേരളത്തെക്കുറിച്ച് ബി.ജെ.പി ദേശീയനേതൃത്വം നടത്തുന്ന കള്ളപ്രചാരണങ്ങളാണ് സി.പി.എമ്മിന് തുണയായത്. ദേശീയനേതാക്കളെ ഇറക്കി കേരളത്തിലെ സി.പി.എം കേന്ദ്രങ്ങളിൽ അടക്കം നേട്ടം കൊയ്യാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ. അത് പിഴക്കുന്നതാണ് കാണുന്നത്. സി.പി.എം അക്രമമാണ് ജനരക്ഷായാത്രയുടെ അജണ്ടയായി നിശ്ചയിച്ചത്. എന്നാൽ, മലയാളികളുടെ ദേശീയബോധത്തെ അപമാനിക്കുന്ന വാക്കുകളാണ് ബി.ജെ.പി ദേശീയനേതാക്കളിൽ നിന്നുണ്ടായത്. ഇത് പൊതുസമൂഹത്തിലെ വിമർശനത്തിനും സമൂഹമാധ്യമങ്ങളിലെ കനത്ത പരിഹാസത്തിനും ഇടയാക്കി. ദേശീയമാധ്യമങ്ങൾ കേരളത്തിലെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും മാനവവികസനസൂചികകൾ വസ്തുതാപരമായി താരതമ്യം ചെയ്യാനും കാരണമായി. ഇത് ജനരക്ഷായാത്രയിലൂടെ വിരുദ്ധഫലമാണ് ഉണ്ടാക്കിയത്.
യു.പി.എ സർക്കാറിന് പിന്തുണ പിൻവലിച്ചത്, പശ്ചിമ ബംഗാളിലെ ഭരണം നഷ്ടപ്പെടൽ, പാർലമെൻറ് തെരഞ്ഞെടുപ്പ് തിരിച്ചടി തുടങ്ങിയവക്കുശേഷം സി.പി.എം കഴിഞ്ഞ മൂന്നുവർഷമായി ദേശീയരാഷ്ട്രീയത്തിൽ അപ്രസക്തമായിരുന്നു. എന്നാൽ, അവശേഷിക്കുന്ന ശക്തികേന്ദ്രമായ കേരളത്തിലേക്ക് സർവസന്നാഹങ്ങളോടും ആർ.എസ്.എസ്-ബി.ജെ.പി ദേശീയനേതൃത്വം കടന്നതോടെ എൽ.ഡി.എഫ് സർക്കാറിനെ പ്രതിരോധിക്കുന്നതിലുപരിയായ അവസരം സി.പി.എമ്മിന് മുന്നിൽ തുറന്നുകിട്ടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും രാജ്യത്താകമാനവും ന്യൂനപക്ഷങ്ങൾ, ചിന്തകർ, മാധ്യമ പ്രവർത്തകർ, സ്ത്രീകൾ, കർഷകർ എന്നിവർക്ക് നേരെ ഗോസംരക്ഷണം ഉൾപ്പെടെ പല വിഷയങ്ങളുടെയും േപരിൽ അരങ്ങേറുന്ന അക്രമങ്ങൾ ദേശീയതലത്തിൽ വീണ്ടും ചർച്ചയാക്കാൻ സാധിച്ചു.
ഡൽഹിയിലെ വാർത്തസമ്മേളനങ്ങളിൽ ബി.ജെ.പിനേതാക്കളുടെ ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ചുരുക്കം അവസരങ്ങളാണ് മുമ്പ് സി.പി.എമ്മിന് ലഭിച്ചിരുന്നത്. എന്നാൽ വികസനം, മതനിരപേക്ഷത എന്നിവയിലെ കേരള മാതൃകയെന്ന പ്രതിച്ഛായയിൽ ബി.ജെ.പി തൊട്ടതോടെ വിശാലമായ രാഷ്ട്രീയ പൊതുഇടവും സി.പി.എമ്മിന് തുറന്നുകിട്ടി. നേരേത്ത, എ.കെ.ജി ഭവനുനേരെ അക്രമം നടത്തുകയും ഇടക്കിടെ മാർച്ച് നടത്തുകയും ചെയ്യുേമ്പാൾ പ്രസ്താവനയായിരുന്നു മറുപടിമാർഗം. ഇപ്പോൾ തിരിച്ച് ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ബി.ജെ.പിയുടെ ജനരക്ഷായാത്ര വഴിയൊരുക്കി.
കൂടാതെ പിണറായി വിജയനെ ദേശീയനേതാവെന്ന പദവിയിൽ അരക്കിട്ടുറപ്പിക്കുന്നത് കൂടിയായി ബി.ജെ.പി പ്രചാരണം മാറി. വർഗീയത മുറ്റിനിൽക്കുന്ന പ്രചാരണവും നേതാക്കൾെക്കതിരായ കൊലവിളിയും കേരളത്തിൽ സി.പി.എം അണികൾക്കിടയിലെ െഎക്യത്തെ ഉൗട്ടി ഉറപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കിടയിലെ വിശ്വാസം ശക്തമാക്കാനും ഇത് സഹായിക്കുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. വി.എസ്. അച്യുതാനന്ദനെന്ന പാർട്ടിയിലെ എതിരാളിയെ അപ്രസക്തനാക്കിയാണ് സംഘ്പരിവാർപ്രചാരണങ്ങൾക്കെതിരെ പിണറായി സി.പി.എമ്മിെൻറ പ്രതിരോധം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.