തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് തിങ്കളാഴ്ച തുടക്കം. തിങ്കളാഴ്ച സംസ്ഥാന എക്സിക്യൂട്ടിവും ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന കൗൺസിലും ചേരും. മന്ത്രിസഭ യോഗ ബഹിഷ്കരണം, മൂന്നാർ ഉൾപ്പെടെ ഭൂമി കൈയേറ്റ വിഷയങ്ങൾ, ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.ഇ. ഇസ്മയിലിനെതിരായ നടപടി തുടങ്ങിയ കാര്യങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്യും. ഇസ്മയിലിനെതിരായ നടപടിയും അതിലുള്ള അതൃപ്തിയും സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. നവംബർ 22ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലാണ് തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ പരാമർശം നടത്തിയ കെ.ഇ. ഇസ്മയിലിനെ എൽ.ഡി.എഫ് യോഗത്തിൽ പെങ്കടുക്കുന്ന പ്രതിനിധി സംഘത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
ഇസ്മയിലിെൻറ നടപടിയിലെ അതൃപ്തി അറിയിച്ചെങ്കിലും കൂടുതൽ നടപടികൾ വേണ്ടെന്നായിരുന്നു ദേശീയ എക്സിക്യൂട്ടിവിെൻറ തീരുമാനം. എന്നാൽ, ഇക്കാര്യങ്ങൾ സംസ്ഥാനത്തെ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നു. തോമസ് ചാണ്ടി വിഷയത്തിൽ സി.പി.െഎ മന്ത്രിമാരും പാർട്ടി നേതൃത്വവും കൈക്കൊണ്ട നടപടികളും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
പാർട്ടി സമ്മേളനങ്ങളുടെ വിലയിരുത്തലും ജില്ല, സംസ്ഥാന, ദേശീയ സമ്മേളനങ്ങൾ സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്യും. മുതിർന്ന നേതാവായ ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തിയാകും യോഗങ്ങൾ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.