ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ഇനി തങ്ങൾക്ക് വഹിക്കാനുള്ള പങ്ക് എന്തെന്ന കാര്യത്തിൽ സി.പി.എമ്മിൽ ആശയക്കുഴപ്പം. ആശയതലത്തിലെ തീർപ്പുകൽപിക്കലുകൾ പ്രായോഗിക രാഷ്ട്രീയത്തിൽ നടപ്പാക്കാനാവാതെ കുഴയുകയാണ് സി.പി.എം ദേശീയ നേതൃത്വം. ഏറ്റവും ഒടുവിൽ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിൽ യെച്ചൂരിയുടെ രാജ്യസഭ വിഷയത്തിൽ നടന്ന വോെട്ടടുപ്പ് നേതൃത്വത്തിലെ ഭിന്നത വെളിവാക്കുന്നതുമായി.
ദേശീയതലത്തിൽ ഇടതുപാർട്ടികളുടെ െഎക്യം കെട്ടിപ്പടുക്കുക എന്നതാണ് കടമയായി 21ാം പാർട്ടി കോൺഗ്രസ് കണ്ടത്. അതിെൻറ അടിസ്ഥാനത്തിലാണ് നിലപാട് സ്വീകരിച്ചതും. മൂന്നാം മുന്നണി രൂപവത്കരിക്കുന്നതിന് പകരം സ്വന്തംനിലക്ക് ശക്തി വർധിപ്പിക്കണമെന്നും തീരുമാനിച്ചു. കോൺഗ്രസിൽ ഉൗന്നി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിൽ എത്തിക്കുന്നതിന് പകരം നിലപാട് സ്വീകരിച്ചതും ഇതിെൻറ അടിസ്ഥാനത്തിലാണ്. എന്നാൽ, ആശയതലത്തിൽ സ്വീകരിച്ച ഇൗ നിലപാടുകളെ അട്ടിമറിക്കുന്ന രാഷ്ട്രീയ യാഥാർഥ്യമാണ് സി.പി.എം ഇന്ന് അഭിമുഖീകരിക്കുന്നത്.
ദേശീയതലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നുംതന്നെ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾക്ക് സാന്നിധ്യംപോലുമില്ല. ഭരണതലത്തിൽ കേരളവും ത്രിപുരയുമായി ഒതുങ്ങി. 34 വർഷം ഭരിച്ച ബംഗാളിലാവെട്ട അടുത്തെങ്ങും തിരിച്ചുവരാനാവുമെന്ന് നേതൃത്വംതന്നെ വിലയിരുത്തുന്നുമില്ല. ബി.ജെ.പിെക്കതിരായ മഹാസഖ്യത്തിെൻറ ഭാഗമാകുമെന്ന് കരുതിയ കക്ഷികൾ ഉൾപ്പെടെ ദുർബലമാവുകയോ കണ്ണിവിട്ടുപോവുകയോ ചെയ്യുന്നു. ഇതിലേറ്റവും ഒടുവിലേത്തതായിരുന്നു ബിഹാറിലെ നിതീഷ് കുമാറിെൻറ ചേരിമാറ്റം.
ബി.ജെ.പി മുന്നേറ്റം പ്രതിരോധിച്ച്, യു.പി.എ സർക്കാറിന് ഇടതുപക്ഷ പിന്തുണ ഉറപ്പാക്കുന്നതിലേക്കുവരെ നയിച്ച ഹർകിഷൻ സിങ് സുർജിത്തിനെപ്പോലുള്ളവരുടെ പ്രായോഗിക രാഷ്ട്രീയ നേതൃപാടവ അഭാവമാണ് സി.പി.എം ഇന്ന് നേരിടുന്നത്. ആശയതലത്തിലെ നിശ്ചയദാർഢ്യത്തിനപ്പുറം പാർലമെൻററി രംഗത്തുണ്ടാവുന്ന ശോഷണം മാറ്റാൻ കഴിയുന്നിെല്ലങ്കിൽ സി.പി.എം അേമ്പ തുടച്ചുനീക്കപ്പെടുമെന്ന ഭീതി നേതൃത്വത്തിൽതന്നെയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാർലമെൻറിൽ പ്രതിപക്ഷത്തിെൻറ പ്രധാന ശബ്ദമായി മാറിയ യെച്ചൂരിയെ കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കണമെന്ന ആവശ്യം സി.പി.എമ്മിന് പുറത്തുമുണ്ട്.
ജനറൽ സെക്രട്ടറി സംഘടനരംഗത്തു മാത്രം പ്രവർത്തിക്കണം, കോൺഗ്രസുമായി ചങ്ങാത്തമോ സഖ്യമോ പാടില്ല എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരിക്കെ ജനറൽ സെക്രട്ടറി ആ പാർട്ടി പിന്തുണയോടെ മത്സരിക്കാൻ പാടില്ല എന്നതിെൻറ അടിസ്ഥാനത്തിലാണ് ഇൗ ആവശ്യം തള്ളിയത്. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ 29ഒാളം പേർ നേതൃത്വത്തിെനതിരെ നിലപാട് സ്വീകരിച്ചുവെന്നത് സി.പി.എമ്മിലെ ആശയക്കുഴപ്പം വെളിവാക്കുന്നതായി.
കോൺഗ്രസിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പിക്ക് ബദൽ കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന സി.പി.എം നിലപാട് ശരിവെക്കുന്നതാണ് സമീപകാല ദേശീയം രാഷ്ട്രീയം. രാജസ്ഥാൻ ഒഴികെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാംതന്നെ കോൺഗ്രസ് ദുർബലമായി. ഗുജറാത്തിൽ സ്വന്തം എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് നേരിടാൻ പ്രയാസപ്പെടുന്നു. കർണാടകയിൽ പ്രാദേശിക തീവ്രവാദമാണ് ബി.ജെ.പിെക്കതിരെ കോൺഗ്രസ് ആയുധം. ത്രിപുരയിൽ കോൺഗ്രസ് അണികളും എം.എൽ.എമാരും ബി.ജെ.പിയായി. ഇൗ സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായ അടവുനയങ്ങൾ രൂപവത്കരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് സി.പി.എമ്മിൽ ഒരു വിഭാഗത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.