തെരഞ്ഞെടുപ്പു കമീഷൻ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത ്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ്. അർധ ജുഡീഷ്യൽ പദവിയുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപ നമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പു കമീഷൻ. നീതിപൂർവവും നിഷ്പക്ഷവും സുതാര്യവുമായ തെര ഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമീഷന് സമ്പൂർണ സ്വയംഭരണാവകാശമാണ് ഭരണഘടനയിൽ വ്യവസ ്ഥ ചെയ്തിരിക്കുന്നത്. ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രണ്ടു തെരഞ്ഞെടുപ്പ് കമീ ഷണറുമാരും അടങ്ങുന്നതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പു കമീഷൻ. ഇൗ മൂന്നു പേരാണ് പാർലമെൻ റിെൻറ ഇരു സഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുകൾ നിയന്ത്രി ക്കുന്നതും നടപ്പിൽ വരുത്തുന്നതും.
പോളിങ് ബൂത്ത് ഒരു ചിത്രം
ഉദ്യോഗസ്ഥർ: പ്രിസൈഡിങ് ഒാഫിസർ, പോളിങ് ഒാഫിസർ
പ്രിസൈഡിങ് ഒാഫിസർ
ഒരു പോളിങ് ബൂത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടന നിർദേശങ്ങളും തെരഞ്ഞെടുപ്പു കമീഷെൻറ ഉത്തരവുകളും വോട്ടർമാർക്ക് വിശദീകരിച്ചു കൊടുക്കാനും നടപ്പിൽവരുത്താനും ചുമതലപ്പെട്ട തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ.
പോളിങ് ഒാഫിസർ
തെരഞ്ഞെടുപ്പ് ജോലികൾക്ക് പ്രിസൈഡിങ് ഒാഫിസറെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമീഷനാൽ നിയുക്തരായ സർക്കാർ-പൊതുമേഖല ഉദ്യോഗസ്ഥർ.
പോളിങ് ഏജൻറ്
സ്ഥാനാർഥികളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ ഒാരോ പോളിങ് ബൂത്തിലും നിയോഗിക്കപ്പെടുന്ന ആൾ. ഒാരോ സ്ഥാനാർഥിക്കും തെൻറ മണ്ഡലത്തിലെ ഒാരോ ബൂത്തിലും ഒരു പോളിങ് ഏജൻറിനെ നിശ്ചയിക്കാം. ഇതിനായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 10ാം നമ്പർ ഫോറം പൂരിപ്പിച്ച് നൽകണം. പോളിങ് ഏജൻറിനെ നിയമിക്കാനുള്ള അധികാരം പ്രിസൈഡിങ് ഒാഫിസർക്കാണ്.
ഇ.വി.എം അഥവാ വോട്ടുയന്ത്രം
വോട്ടർക്ക് വോട്ട് ചെയ്യാനും ശേഷം വോട്ടുകൾ എണ്ണാനുമുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രം. മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം പുറമെ ഒാരോന്നിെൻറയും നേരെ വോട്ട് രേഖപ്പെടുത്തുവാനുള്ള ബട്ടനും അതിലുണ്ടാവും. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് കൺട്രോൾ യൂനിറ്റ്. രണ്ട് ബാലറ്റ് യൂനിറ്റ്. ഇവ പരസ്പരം വയറുകൊണ്ട് ബന്ധിപ്പിക്കും. ബാലറ്റ് യൂനിറ്റിലാണ് വോട്ട് രേഖപ്പെടുത്തുക. പ്രിസൈഡിങ് ഒാഫിസർ കൺട്രോൾ യൂനിറ്റിൽ ബട്ടൺ അമർത്തിയാലാണ് ബാലറ്റ് യൂനിറ്റ് പ്രവർത്തനസജ്ജമാവുക.
വിവിപാറ്റ് അഥവാ വോട്ടർ വെരിഫയബ്ൾ പേപ്പർ ഒാഡിറ്റ് ട്രയൽ
വോട്ടർക്ക് താൻ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയേല്ല എന്നു ഉറപ്പുവരുത്താനുള്ള വോട്ടുയന്ത്രവുമായി ഘടിപ്പിച്ച ഒരു പ്രിൻററാണ്
വോട്ടുയന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും
ന്യൂഡൽഹി: ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ആശയക്കുഴപ്പമൊഴിവാക്കാൻ വോട്ടു യന്ത്രത്തിലും പോസ്റ്റൽ ബാലറ്റ് പേപ്പറുകളിലും സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഒരേ പേരിലുള്ളവർ മത്സരിക്കുേമ്പാൾ വോട്ടർമാർക്ക് സ്ഥാനാർഥികളെ തിരിച്ചറിയുന്നതിന് ഇത് ഉപകാരപ്പെടുമെന്ന് കമീഷൻ വ്യക്തമാക്കി. ഇതിനായി സ്ഥാനാർഥികൾ തങ്ങളുടെ പുതിയ പാസ്പോർട്ട് സൈസ് ഫോേട്ടാ റിേട്ടണിങ് ഒാഫിസർക്ക് സമർപ്പിക്കണം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പണരഹിത ചികിത്സ പദ്ധതി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഇലക്ഷൻ കമീഷൻ ‘പണരഹിത ചികിത്സപദ്ധതി’ പ്രഖ്യാപിച്ചു. അപകടം, ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങി തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന എല്ലാ അസുഖങ്ങൾക്കും 50,000 മുതൽ ഒരുലക്ഷം രൂപവരെ അനുവദിക്കും. അപകടമോ അസ്വസ്ഥതയോ ഉണ്ടായാൽ ജീവനക്കാർക്ക് സമീപ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടാം. ചികിത്സ ചെലവ് ജില്ല െതരഞ്ഞെടുപ്പ് ഓഫിസറോ കലക്ടറോ വഹിക്കും. ഉദ്യോഗസ്ഥനെ അസുഖബാധിതനായി എത്തിച്ചാല്‍ ആശുപത്രികള്‍ അടിയന്തരചികിത്സ നല്‍കണം. ഒരുലക്ഷം രൂപയിലേറെ ചെലവായാൽ ചീഫ് ഇലക്ടറൽ ഓഫിസറുടെ അംഗീകാരത്തോടെ മാത്രമേ പണം അനുവദിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.