കോട്ടയം: സി.പി.എം ഭക്തരോടൊപ്പമെങ്കില്‍ ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സ ംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കണ്ണിൽപൊടിയിടാനുള്ള തട്ടിപ്പാണ് സി.പ ി.എമ്മിെൻറ നയംമാറ്റത്തിനു പിന്നിൽ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയമാണ് തെറ്റുതിരുത്തല്‍ എന്നപേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം നീക്കത്തിനു കാരണം.
ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയ പൊലീസുകാരെ മുഖ്യമന്ത്രി ഇപ്പോഴും പ്രശംസിക്കുകയാണ്. സി.പി.എമ്മിെൻറ പുതിയ നിലപാടുകള്‍ ആത്മാർഥതയുണ്ടെങ്കിൽ വിശ്വാസികളോട് മാപ്പുപറയുകയും കള്ളക്കേസുകള്‍ പിന്‍വലിക്കുകയും വേണം.
മോദിയെ പ്രശംസിച്ചതിന് അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ് ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം കാട്ടണം. പാലായില്‍ എൻ.സി.പിയെ ബലിയാടാക്കി സി.പി.എം പതിവുപോലെ കേരള കോണ്‍ഗ്രസിനെ സഹായിക്കും. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ എൻ.ഡി.എ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ജി. രാമന്‍ നായര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. നസീര്‍, ജില്ല പ്രസിഡൻറ് എന്‍. ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.