ജോസഫ് വിഭാഗത്തെ വിശ്വാസത്തിലെടുത്തു; കേരള കോണ്‍ഗ്രസിൽ സമവായ തെരഞ്ഞെടുപ്പ്

കോട്ടയം: ജോസഫ് വിഭാഗത്തെ വിശ്വാസത്തിലെടുത്ത് കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്. പി.ജെ. ജോസഫ് വിഭാഗത്തെ വെട്ടിനിരത്താനുള്ള നീക്കം അവസാനനിമിഷം ഉപേക്ഷിക്കാൻ കെ.എം. മാണി നിർബന്ധിതനായതോടെ സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. അർഹമായ പ്രാതിനിധ്യമാവശ്യപ്പെട്ട്  ജോസഫ് നിലപാട് കടുപ്പിച്ചതോടെ മാണി വഴങ്ങുകയായിരുന്നുവെന്നാണ ്വിവരം. മുന്നണി പ്രവേശനത്തിന് മുമ്പ് പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുന്നത് വിലപേശൽ ശക്തി കുറക്കുമെന്ന വിലയിരുത്തലും   മാണിയെ വിട്ടുവീഴ്ചക്ക് പ്രേരിപ്പിച്ചു. എന്നാൽ, ഇഷ്ടക്കാരെ  ഉന്നതസമിതികളിൽ കുത്തിനിറക്കാനുള്ള നീക്കം പാളിയതിൽ ജോസ്.െക.മാണി അസംതൃപ്തനാണെന്നാണ് സൂചന. 

വിശ്വസ്തരെ ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ജോസ്.െക.മാണി യുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കം തിരിച്ചറിഞ്ഞ ജോസഫ്  ലയനസമയത്തെ ധാരണ പാലിക്കണമെന്ന്  ആവശ്യപ്പെട്ടു. മറിച്ചൊരു തീരുമാനം അംഗീകരിക്കിെല്ലന്നും അദ്ദേഹം സൂചന നൽകിയതോടെ പഴയ ഫോർമുലയിൽ ഭാരവാഹിപ്പട്ടിക തയാറാക്കാൻ ധാരണയാകുകയായിരുന്നു. ലയനസമയത്ത് മൂന്നിലൊന്ന് ഭാരവാഹികൾ ജോസഫ് വിഭാഗത്തിനെന്നായിരുന്നു കരാർ. പുതിയ പട്ടികയിലും ഇത് പാലിച്ചിട്ടുണ്ട്. െവള്ളിയാഴ്ച മാണിയും ജോസഫും തമ്മിൽ നടന്ന  ചർച്ചക്കൊടുവിൽ ജോസഫ് നിർദേശിച്ച പേരുകളും ഉൾപ്പെടുത്തുകയായിരുന്നു. ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ പാർട്ടി വിട്ടതോടെയുണ്ടായ ഒഴിവുകളിലും ജോസഫ് വിഭാഗക്കാരെ  തന്നെ ഉൾപ്പെടുത്തി.

മുന്നണി മാറ്റം അടക്കമുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഉന്നതാധികാരസമിതിയിലേക്ക് പുതിയ ആറുപേരെ ഉൾപ്പെടുത്തിയപ്പോഴും ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നൽകി. ഇതിൽ  ആ വിഭാഗക്കാരായ പത്ത്പേരാണുള്ളത്.  എൽ.ഡി.എഫ് ബന്ധത്തെ ഏതിർത്തിരുന്ന മുൻ കോട്ടയം ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്തിയെ  ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി. 25 അംഗ ജനറൽ സെക്രട്ടറിമാരിൽ ഏട്ടുപേർ ജോസഫുകാരാണ്. ജനറൽ സെക്രട്ടറി പദവി ലഭിക്കാത്തവരെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും ഉൾപ്പെടുത്തി.

പുതിയ ജനറല്‍ സെക്രട്ടറിമാർ
ജോയ് എബ്രഹാം (ഓഫിസ് ചാർജ്), പി.ടി. ജോസ്, ചാക്കോ വര്‍ഗീസ്, വി.വി. ജോഷി, എം.എം.ഫ്രാന്‍സിസ്, അലക്‌സ് കോഴിമല, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, അഡ്വ. ജോസ് ജോസഫ്, ജെറ്റോ ജോസഫ്, ജോസ് ടോം, ജോബ് മൈക്കിള്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, എലിസബത്ത് മാമ്മന്‍ മത്തായി, വഴുതാനത്ത് ബാലചന്ദ്രന്‍, ജോയിസ് പുത്തന്‍പുര, കെ.എഫ്. വര്‍ഗീസ്, ജോണ്‍ പൂതക്കുഴി, ജേക്കബ് തോമസ് അരികുപുറം, സ്റ്റീഫന്‍ ജോര്‍ജ്, എബ്രഹാം കലമണ്ണില്‍, എന്‍. പ്രമോദ്, പ്രിന്‍സ് ലൂക്കോസ്, മുഹമ്മദ് ഇക്ബാല്‍, സേവി കുരിശുവീട്ടില്‍, ഉഷാലയം ശിവരാജന്‍.

Tags:    
News Summary - kerala congress m- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.