തിരുവനന്തപുരം: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വീണ്ടും ഗ്രൂപ് വീതംവെപ്പായി മാറുന്നു. തെരഞ്ഞെടുപ്പിന് പകരം സമവായം മതിെയന്ന് തീരുമാനിച്ചതോടെയാണ് ഇതിന് കളമൊരുങ്ങിയത്. ഇതനുസരിച്ച് കെ.പി.സി.സി, എ.െഎ.സി.സി അംഗങ്ങളെ വീതിച്ചെടുക്കാൻ രണ്ട് പ്രബല ഗ്രൂപ്പുകളും നീക്കം തുടങ്ങി. പാർട്ടിയിൽ യഥാർഥ സംഘടന െതരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രവർത്തകർ കാത്തിരിക്കുന്നതിനിടെയാണ് സമവായ നിർദേശം ഉയർന്നത്. ഇത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പ് വീണ്ടും ഗ്രൂപ്പുകളുടെ പൂർണ നിയന്ത്രണത്തിലായി. പ്രദേശ് റിേട്ടണിങ് ഒാഫിസർ എസ്. നാച്ചിയപ്പനും സമവായത്തോട് വിയോജിപ്പില്ല.
ഗ്രൂപ്പിെൻറ പേരിൽ അർഹർ തഴയെപ്പടരുതെന്ന നിർദേശം അദ്ദേഹം നേതാക്കളുമായി പങ്കുവെക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് എത്രമാത്രം യാഥാർഥ്യമാകുമെന്ന് കണ്ടറിയണം. ഏതെങ്കിലും ഗ്രൂപ്പിൽ സജീവമല്ലാത്ത ചുരുക്കം ചില നേതാക്കളെ തൃപ്തിപ്പെടുത്താൻ ശ്രമം ഉണ്ടാകാമെങ്കിലും കെ.പി.സി.സി, എ.െഎ.സി.സി അംഗങ്ങളിൽ ബഹുഭൂരിപക്ഷവും ഗ്രൂപ് നോമിനികൾതന്നെയായിരിക്കും. പാർട്ടിയിെല വിവിധ വിഭാഗങ്ങൾക്ക് ഇപ്പോൾ നൽകിയിട്ടുള്ള വിഹിതത്തിൽ മാറ്റം ഉണ്ടാവിെല്ലന്ന സൂചന നേതാക്കൾക്ക് പ്രദേശ് റിേട്ടണിങ് ഒാഫിസർ നൽകിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എ ഗ്രൂപ്പിന് നേരിയ ഭൂരിപക്ഷം കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ ലഭിക്കും.
പുതിയ കെ.പി.സി.സി, എ.െഎ.സി.സി അംഗങ്ങളെ നിശ്ചയിക്കാൻ രണ്ട് ഗ്രൂപ്പുകളും അണിയറയിൽ തയാറെടുപ്പ് തുടരുകയാണ്. ഏതൊക്കെ ബ്ലോക്ക് കമ്മിറ്റികൾ ആർക്കായിരിക്കണമെന്ന ധാരണ രൂപപ്പെടുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇടക്കാലത്ത് ഗ്രൂപ്പുകളിൽനിന്ന് അകലം കാട്ടിയവർ പോലും നിലവിലെ സാഹചസര്യത്തിൽ വീണ്ടും ഗ്രൂപ്പിെൻറ ഭാഗമാകാനുള്ള കടുത്ത ശ്രമത്തിലാണ്.
അതേസമയം, സമവായത്തിെൻറ പേരിൽ പാർട്ടി പദവികൾ വീതംവെക്കുന്നതിനോട് വിയോജിപ്പുള്ളവരും പാർട്ടിയിലുണ്ട്. എന്നാൽ, തൽക്കാലം പരസ്യമായി പ്രതികരിച്ച് ഗ്രൂപ്പുകളുടെ അപ്രീതി സമ്പാദിക്കാൻ അവരും തയാറല്ല. ബൂത്ത്തലം മുതൽ സമവായത്തിലൂടെ ഇഷ്ടക്കാരെ ഉൾപ്പെടുത്തി പട്ടിക തയാറാക്കിയിരിക്കുന്ന സാഹചര്യത്തിൽ അവരുടെ എതിർപ്പിന് കാര്യമായ പ്രയോജനവും ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.