കുട്ടനാട് സീറ്റ്: പരസ്യപോരുമായി കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ

കോട്ടയം: കുട്ടനാട് സീറ്റിൽ കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ നടത്തുന്ന പരസ്യ പോര് അവസാനിപ്പിക്കാൻ അടിയന്തര ഇടപെടലിന് യു.ഡി.എഫ്. അടുത്ത യു.ഡി.എഫ് യോഗത്തി ൽ തന്നെ വിഷയം അവസാനിപ്പിക്കാനാണ് തീരുമാനം.

ഇരു വിഭാഗങ്ങളും പരസ്യപോരും ആരോപണ പ്രത്യാരോപണങ്ങളും അവസാനിപ്പിക്കുന്നില്ലെങ്കിൽ കുട്ടനാട്ടിലും പാലാ ആവർത്തിക്കുമെന്ന ആശങ്കയിലാണ് യു.ഡി.എഫ്. ഇരുകൂട്ടരുമായി വീണ്ടും ചർച്ച നടത്തും. പരിഹരിക്കപ്പെടുന്നില്ലെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിേലക്കും എത്തിയേക്കും. ഇതുസംബന്ധിച്ച സൂചനകൾ ഇരുപക്ഷത്തിനും നേതൃത്വം നൽകി. അതേ സമയം ആരെ തള്ളും ആരെ കൊള്ളും എന്നത് യു.ഡി.എഫിനു തലേവദനയാണ്. രണ്ടില ചിഹ്നത്തിൽ കേരള കോൺഗ്രസ് മത്സരിക്കുമെന്ന് പി.ജെ. ജോസഫും തങ്ങളുടെ സീറ്റാണെന്നും മത്സരിക്കുമെന്നും ജോസ് കെ. മാണിയും പ്രസ്താവന നടത്തിയതോടെയാണ് അടിയന്തര ഇടപെടലിന് യു.ഡി.എഫ് തയാറായത്.
കോട്ടയത്ത് ജോസ് കെ. മാണിയും കൊച്ചിയിൽ പി.ജെ. ജോസഫും തിങ്കളാഴ്ച നേതൃയോഗം വിളിച്ചിരുന്നു.

ഇതിനു പിന്നാലെയായിരുന്നു വാക്പോര്. മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് ജോസഫ് ശ്രമിക്കുന്നതെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. ജോസ് കെ. മാണിയുടെ വാദങ്ങള്‍ നിരർഥകമാണെന്ന് ജോസഫ് തിരിച്ചടിച്ചു. 14നും 15നും ചരൽക്കുന്നിൽ ചേരുന്ന നേതൃക്യാമ്പിന് ശേഷം 15ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പാലായിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തിയതിനു സമാനനീക്കങ്ങളാണ് ജോസഫ് നടത്തുന്നതെന്നും ജോസ് കെ. മാണി ആരോപിച്ചു.

Tags:    
News Summary - Kuttanad Seat Kerala Congress Jose-Joseph-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.