തൃശൂർ: പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മത്സരിക്കുമെന്ന് തത്വത്തിൽ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിൽ നിന്നും പത്തനംതിട്ടയും സുരേന്ദ്രനെയും മാറ്റി നിർത്തി വീണ്ട ും സസ്പെൻഷൻ. തുഷാർ വെള്ളാപ്പള്ളിക്ക് മത്സരിക്കാൻ മാറ്റിവെച്ച തൃശൂരിൽ ബി.ഡി.ജെ.എസ് നിലപാട് വ്യക്തമാക്കിയ ശേഷമാകും സുരേന്ദ്രെൻറ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുകയെന്നാണ് നേതൃത്വം പറയുന്നത്. പത്തനംതിട്ടയിലെയും തൃശൂരിലെയും ബി.ജെ.പി പ്രവർത്തകർ സുരേന്ദ്രെൻറ ആവശ്യപ്പെടുന്നുണ്ട്. സീറ്റ് ചർച്ച തുടങ്ങിയപ്പോൾ തന്നെ ബി.ഡി.ജെ.എസിന് തൃശൂർ സീറ്റെന്ന് ധാരണയിലായെങ്കിലും ചുമരുകളിൽ താമര വരച്ച് കാത്തിരിക്കുകയാണ് ബി.ജെ.പി പ്രവർത്തകർ.
സീറ്റുറപ്പിച്ച് സുരേന്ദ്രൻ നിരന്തരം തൃശൂരിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നതും. 2014ലെ തെരഞ്ഞെടുപ്പിൽ പരിചിതമുഖമല്ലാതിരുന്നിട്ട് കൂടി 1.2 ലക്ഷം വോട്ട് നേടിയപ്പോൾ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയതും പ്രതീക്ഷയുണ്ടാക്കുന്നതാണ്. സുരേന്ദ്രനാണ് മത്സരിക്കുന്നതെങ്കിൽ തൃശൂർ സീറ്റിൽ വിജയിക്കാനാവുമെന്നാണ് ജില്ല കമ്മിറ്റി വിലയിരുത്തിയത്. സീറ്റുകളെയും, സ്ഥാനാർഥികളെയും സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും സംഘടന ചുമതലകളിൽ പ്രവർത്തകർ സജീവമായിരുന്നു. വിളിച്ചു ചേർത്ത കുടുംബ യോഗങ്ങളിൽ ഭൂരിപക്ഷത്തിലും സുരേന്ദ്രനെ പങ്കെടുപ്പിക്കുകയും ചെയ്തു.
ഇതിനിടയിലാണ് സീറ്റ് ബി.ഡി.ജെ.എസിനെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്. എന്നാൽ സ്ഥാനാർഥിയാവുന്ന കാര്യത്തിൽ ഇപ്പോഴും തുഷാർ വെള്ളാപ്പള്ളി തീരുമാനമെടുത്തിട്ടില്ല. സുരേന്ദ്രന് ഉറപ്പിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സീറ്റ് ബി.ഡി.ജെ.എസിന് നൽകുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തൃശൂർ ജില്ല നേതൃത്വത്തിെൻറ സമ്മർദമാണ് പത്തനംതിട്ടയിലെ പ്രഖ്യാപനം മാറ്റിവെച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.