തിരുവനന്തപുരം: സഫീറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.െഎക്കെതിരെ നിയമസഭയിൽ അതിരൂക്ഷ വിമർശനവുമായി യു.ഡി.എഫ് രംഗത്ത്. ആളില്ലാത്തതിനാൽ ഗുണ്ടകൾക്ക് അംഗത്വം നൽകി അവരെ തീറ്റിപ്പോറ്റുന്ന പാര്‍ട്ടിയായി സി.പി.ഐ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ. ഷംസുദ്ദീൻ എം.എൽ.എയും കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയം പരിഗണിക്കവെയായിരുന്നു ഇത്. തുടക്കത്തിൽ വിമർശനം കേട്ടിരുെന്നങ്കിലും സി. ദിവാകരൻ പരാമർശം പിൻവലിക്കണമെന്ന ആവശ്യമുയർത്തി. മന്ത്രി വി.എസ്. സുനിൽകുമാറും പ്രതിപക്ഷ ആരോപണം ചെറുക്കാൻ രംഗത്തുവന്നു. സി.പി.െഎ കക്ഷി നേതാവായ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പരാമർശവും പ്രതിപക്ഷ ആരോപണത്തെ കുറിച്ച് നടത്തിയതുമില്ല. സി.പി.എം െബഞ്ചുകളും ശാന്തമായിരുന്നു. മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലുള്ളതാണ് സഫീറിനെ കൊന്ന ഗുണ്ടാസംഘമെന്നും നിരവധി ഗുണ്ടാസംഘങ്ങൾ അവിടെയുണ്ടെന്നും ഷംസുദ്ദീൻ പറഞ്ഞു. ഇവരെ ഇപ്പോള്‍ ഏകോപിപ്പിക്കുന്നത് സി.പി.ഐയാണ്. പാര്‍ട്ടിയില്‍ വരുന്നവരുടെ ഭൂതകാലം നോക്കുന്നില്ലെന്നാണ് അംഗത്വ വിതരണ ഘട്ടത്തിൽ കാനം രാജേന്ദ്രന് പറഞ്ഞത്.
ഭരണപാര്‍ട്ടിയുടെ സംരക്ഷണത്തിനാണ് ഗുണ്ടകള്‍ സി.പി.ഐയില്‍ ചേര്‍ന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങൾക്ക് സി.പി.ഐ പിന്തുണയുണ്ട്. കൊലപാതകദിവസം അവിടെ നടന്ന പാര്‍ട്ടി പരിപാടിയിലും ഇവർ പങ്കെടുത്തു. കൊലക്കുമുമ്പ് ഇവര്‍ സമീപെത്ത മത്സ്യമാര്‍ക്കറ്റില്‍ യോഗം ചേര്‍ന്നു. കൊലപാതകത്തിനു ശേഷം ഓടിക്കയറിയത് സി.പി.ഐ ഓഫിസിലാണ്. നേരത്തേ തന്നെ കുടുംബത്തിന് ഇവരില്‍നിന്ന് ഭീഷണിയുണ്ടായിരുന്നു. ഖബര്‍ കുഴിച്ചോളാനും പറഞ്ഞിരുന്നു. പൊലീസ് വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ഷംസുദ്ദീന് പറഞ്ഞു. ഇതിനെതിരെ സി.പി.ഐ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റെങ്കിലും സി.പി.എം പ്രതികരിച്ചില്ല. പരിശോധിക്കാമെന്ന ഉറപ്പാണ് സ്പീക്കർ സി.പി.െഎക്ക് നൽകിയത്.
കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കാനം രാജേന്ദ്രന് ഇക്കാര്യങ്ങളില്‍ എന്ത് പറയാനുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഷുഹൈബ് വധത്തില്‍ പ്രതികരിച്ച കാനം ഒന്നും പറഞ്ഞില്ല. കൊല്ലം ജില്ലയില്‍ കൊടികുത്തി പ്രവാസിയെ ആത്മഹത്യക്ക് നിര്‍ബന്ധിതനാക്കിയത് എ.ഐ.വൈ.എഫാെണന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഗുണ്ടകളെ ചേര്‍ത്ത് വലുതാകാന്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടിയുമല്ല. ഇതില്‍ പങ്കാളികൾ സി.പി.ഐക്കാരാണെങ്കില് സംരക്ഷിക്കില്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഈ മറുപടി കാനം രാജേന്ദ്രന് നല്കിയാല് മതിയെന്ന് പ്രതിപക്ഷനേതാവും തിരിച്ചടിച്ചു. മധുവിെൻറ കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം സി.പി.െഎ മന്ത്രി കെ. രാജുവിനെതിരെയും പ്രതിപക്ഷം ഉന്നയിച്ചു. ആര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അേന്വഷിച്ചാലേ അറിയാനാകൂവെന്ന് മന്ത്രി രാജു തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.