37 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ കണ്ടെത്തിയ സൗദി അറേബ്യയിലെ വടക്കുഭാഗത്തെ

പർവതം

യാംബു: സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യകളിലുള്ള പർവതങ്ങൾക്ക് 37 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് ഭൗമശാസ്ത്ര പഠനം. റിയാദ് കിങ് അബ്ദുൽ അസീസ് സർവകലാശാലയിലെ കോളജ് ഓഫ് മറൈൻ സയൻസിലെ ഭൗമശാസ്ത്രജ്ഞരാണ് ഇൗ പർവത നിരകളിലെ പാറകൾ കേന്ദ്രീകരിച്ച് ഗവേഷണം നടത്തി പുതിയ നിഗമനത്തിൽ എത്തിച്ചേർന്നത്. പ്രത്യേകതരം കല്ലുകൾ തെരഞ്ഞെടുത്ത് പഠനം നടത്തുകയായിരുന്നു. ചുണ്ണാമ്പു കല്ലുകളുടെ ഫോസിലുകളും പൗരാണിക അവശിഷ് ടങ്ങളുമാണ് പരീക്ഷണത്തിനായി ഗവേഷക സംഘം ഉപയോഗിച്ചത്.

ഇത് സംബന്ധിച്ച ഗവേഷണ പഠനം 'ജേണൽ ഓഫ് അപ്ലൈഡ് ഇക്കോളജി ആൻഡ് എൻവയൺമൻെറൽ റിസർച്'മാഗസിൻെറ ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാത്സ്യം കാർബണേറ്റിൻെറ പ്ലേറ്റുകളാൽ രൂപപ്പെട്ട 'കൊക്കോ ലിത്സ്'ഫോസിലുകൾ പ്രധാനമായും പരീക്ഷണത്തിന് ഉപയോഗപ്പെടുത്തിയതായും കോളജ് ഓഫ് മറൈൻ സയൻസ് ഫാക്കൽറ്റി അംഗം ഡോ. മുഹമ്മദ് ഹംദി അൽ-ജഹ്ദാലി പറഞ്ഞു. ഫ്ലോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഗവേഷണം പൂർത്തിയാക്കിയ ഇദ്ദേഹം ആഗോള പര്യവേക്ഷണ ദൗത്യസംഘത്തിലെ ആദ്യ സൗദി പൗരൻ എന്ന ബഹുമതിക്ക് അർഹനായ ശാസ്ത്രജ്ഞനാണ്. പർവതങ്ങളെ കുറിച്ച് ഡോ. മുഹമ്മദ് ഹംദി അൽ-ജഹ്ദാലി നടത്തിയ ഗവേഷണങ്ങൾ ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്.

37 ദശലക്ഷം വർഷം പഴക്കമുള്ള വടക്കൻ സൗദിയിലെ പർവതങ്ങൾ രൂപപ്പെടുന്നതിന് ഏകദേശം 200 ദശലക്ഷം വർഷം മുമ്പ് സൂക്ഷ്മജീവികൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതായ നിഗമനവും ഭൂമിശാസ്ത്ര രേഖയിൽനിന്നും മനസ്സിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൗമശാസ്ത്ര പഠനങ്ങളിൽ ചുണ്ണാമ്പുകല്ല് അവശിഷ്ടങ്ങളും ഫോസിലുകളും പാറകളുടെ ഭൂമിശാസ്ത്രപരമായ യുഗങ്ങൾ നിർണയിക്കാൻ പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.