റയാന ബർനാവി

ആദ്യത്തെ അറബ് വനിത ബഹിരാകാശ സഞ്ചാരി: റയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോഡ്

റിയാദ്: സൗദിയുടെ അഭിമാനം ബഹിരാകാശത്ത് എത്തിച്ച റയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് അവർക്ക് ലഭിച്ചത്. 2023 മേയ് 21നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അൽഖർനിക്കൊപ്പം റയാന ബർനാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്. ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ് 34കാരിയായ റയാന ബർനാവി.

തന്റെ കരിയർ കാൻസർ സ്റ്റെം സെല്ലുകളുടെ മേഖലകളിലെ ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി സമർപ്പിച്ചു. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചേർന്നുകൊണ്ടാണ് ബർനാവിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽനിന്ന് ജനിതക എൻജിനീയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദവും അൽഫൈസൽ സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉൾപ്പെടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ ബർനാവി നടത്തി. ഈ പരീക്ഷണങ്ങൾ ആഗോളതലത്തിൽ സൗദിയുടെ ശാസ്ത്രീയ പങ്ക് വർധിപ്പിക്കുന്നതിന് സംഭാവന നൽകി. മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്ര കണ്ടെത്തലുകളുടെ ഒരു പുതിയ ഘട്ടം അറിയിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള തന്റെ ആദ്യ സന്ദേശത്തിൽ ബർനാവി ലോകത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെ: ‘ഈ യാത്ര എന്നെ മാത്രം പ്രതിനിധീകരിക്കുന്നില്ല, മറിച്ച് മുഴുവൻ അറബ് ലോകത്തെയും എല്ലാ സൗദി പൗരരെയും പ്രതിനിധീകരിക്കുന്നു. അസാധ്യമെന്നു തോന്നിയ ഒരു സ്വപ്നമാണ്.

പക്ഷേ ഞങ്ങളുടെ ഭരണാധികാരികളുടെയും സർക്കാറിന്റെയും കുടുംബങ്ങളുടെയും പിന്തുണയാൽ അത് യാഥാർഥ്യമായിരിക്കുകയാണ്’.യാത്രയിൽ ബർനാവി നടത്തിയ സ്റ്റെം സെല്ലുകളുടെയും സ്തനാർബുദത്തിന്റെയും പഠനവുമായി ബന്ധപ്പെട്ട മെഡിക്കൽ പരീക്ഷണങ്ങളും മറ്റും ബഹിരാകാശത്തെ നൂതന ശാസ്ത്രഗവേഷണ മേഖലയിൽ സൗദി വഹിച്ച പങ്കിനെ സ്ഥിരീകരിക്കുന്നതാണ്.

2022 സെപ്തംബറിൽ ആരംഭിച്ച സൗദി ബഹിരാകാശയാത്രാ പദ്ധതിയുടെ ഭാഗമായാണ് സ്റ്റെം സെല്ലുകൾ, സ്തനാർബുദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഉൾപ്പടെയുള്ള ശാസ്ത്രീയ ഗവേഷണം നടത്താൻ സംഭാവന നൽകുന്ന ടീമിന്റെ ഭാഗമാകാൻ 2023 ഫെബ്രുവരിയിൽ ബർനാവിയെ തെരഞ്ഞെടുത്തത്.

Tags:    
News Summary - Guinness World Record to Rayyanah Barnawi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.