ഹൈദരാബാദിെൻറ വൃദ്ധിമാൻ സാഹയെ റണ്ണൗട്ടാക്കാനുള്ള കൊൽക്കത്ത നായകൻ ദിനേശ് കാർത്തികിെൻറ ശ്രമം
ദുബൈ: ഏറ്റവും വേഗത്തിൽ ആര് പന്തെറിയും എന്ന മത്സരത്തിലാണ് ബാംഗ്ലൂർ താരം നവ്ദീപ് സൈനിയും ഡെൽഹി താരം ആൻറിച് നോറ്റ്ജെയും. ഈ സീസണിൽ ഇതുവരെ ഏറ്റവും വേഗത്തിലുള്ള 30 പന്തുകളിൽ 24 പന്തും ഇവർ രണ്ടുപേരും ചേർന്ന് എറിഞ്ഞതാണ്. ഇതിൽ 16 എണ്ണവും നോറ്റ്ജെയുടെ വക.
വേഗത്തിൽ മുന്നിൽ നിൽക്കുന്നതും നോറ്റ്ജെ തന്നെയാണ്, 148.92. രണ്ടാംസ്ഥാനത്ത് നിൽക്കുന്ന സൈനിയുടെ വേഗം 147.92 ആണ്. കഴിഞ്ഞ സീസണിലെ കണക്ക് നോക്കിയാൽ റബാദയാണ് മുന്നിൽ. 154.23 ആണ് റബായുടെ വേഗം. കഴിഞ്ഞ സീസണിലെ ഏറ്റവും വേഗമേറിയ ആദ്യ നാല് ബാളും റബാദയുടേതാണ്. ഈ സീസണിൽ റബാദ വേഗത വീണ്ടെടുത്ത് ഇവരെയെല്ലാം മറികടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ സൈനി രണ്ട് തവണ 152ന് മുകളിൽ പന്തെറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.