സിഡ്നി: രണ്ട് മാസം നീളുന്ന ആസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച സിഡ്‌നിയിലെത്തി. മൂന്ന് വീതം ഏകദിന, ട്വൻറി 20 മത്സരങ്ങൾ, നാല് ടെസ്റ്റുകൾ എന്നിവയാണ് പരമ്പരയിലുള്ളത്. െഎ.പി.എൽ അവസാനിച്ചതിന് പിന്നാലെ ദുബൈയിൽനിന്ന് പറന്ന താരങ്ങൾ വ്യാഴാഴ്ചയാണ് ആസ്‌ട്രേലിയൻ മണ്ണിലെത്തിയത്.
പലരും കുടുംബവുമൊത്താണ് ഇവിടെ എത്തിയിട്ടുള്ളത്. പി.പി.ഇ കിറ്റടക്കം ധരിച്ച് സുരക്ഷ മുൻകരുതലുകൾ എടുത്തായിരുന്നു ടീമംഗങ്ങളുടെയും കുടുംബത്തിെൻറയും യാത്ര. ഇനി 14 ദിവസം ക്വാറൻറീനിൽ കഴിയണം.
പരിക്കിൽനിന്ന് കരകയറുന്ന ബൗളർ ഇഷാന്ത് ശർമ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് തെളിയിച്ചശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ. െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച നായകൻ രോഹിത് ശർമ ഏകദിന - ട്വൻറി 20 ടീമിൽ ഉൾപ്പെട്ടിട്ടില്ല. െഎ.പി.എല്ലിനിടെ കൈയിന് പരിക്കേറ്റതിനെ തുടർന്ന് ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ആദ്യം ആസ്‌ട്രേലിയൻ പര്യടനത്തിൽനിന്നും ഒഴിവാക്കിയെങ്കിലും പിന്നീട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
നവംബർ 27ന് തുടങ്ങുന്ന ഏകദിന പരമ്പരയോടെയാണ് രണ്ട് മാസത്തെ പര്യടനം ആരംഭിക്കുക. ഏകദേശം പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്നത്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ആദ്യമായിട്ട് ഡേനൈറ്റ് ടെസ്റ്റിന് ഇറങ്ങുകയാണെന്ന പ്രത്യേകതയുമുണ്ട്. അഡ്‌ലെയ്ഡ് ഓവലാണ് ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് മത്സരത്തിന് സാക്ഷിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.