മാലി: എ.എഫ്.സി കപ്പ് ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യൻ ക്ലബുകളായ എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും ശനിയാഴ്ച രണ്ടാം അങ്കത്തിനിറങ്ങുന്നു.
ഗ്രൂപ് ഡിയിലെ ആദ്യപോരിൽ എ.ടി.കെ 2-0ത്തിന് ബംഗളൂരുവിനെ തോൽപിച്ചിരുന്നു. ശനിയാഴ്ച എ.ടി.കെക്ക് മാലദ്വീപ് ക്ലബ് മാസിയ സ്പോർട്സ് ആൻഡ് റിക്രിയേഷനും ബംഗളൂരുവിന് ബംഗ്ലാദേശ് ക്ലബ് ബഷുന്ധര കിങ്സുമാണ് എതിരാളികൾ.
ആദ്യ കളിയിൽ മാസിയയെ 2-0ത്തിന് തോൽപിച്ചെത്തുന്ന ബഷുന്ധര ബംഗളൂരുവിന് കടുത്ത എതിരാളികളാവും. എന്നാൽ, ആദ്യ മത്സരത്തിൽ തോറ്റതിെൻറ സമ്മർദമൊന്നും ടീമിനില്ലെന്ന് ബംഗളൂരു കോച്ച് മാർകോ പെസ്സയൗളി പറഞ്ഞു.
ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാണ് ബംഗളൂരുവിെൻറ പ്രധാന പ്രതീക്ഷ. ആദ്യ കളി തോറ്റെത്തുന്ന മാസിയക്കെതിരെ മികച്ച മാർജിനിലുള്ള ജയമാണ് എ.ടി.കെ ലക്ഷ്യമിടുന്നത്. രണ്ടാം മത്സരവും ജയിച്ച് നോക്കൗട്ട് സാധ്യത സജീവമാക്കുകയാണ് ഉന്നമെന്ന് എ.ടി.കെ കോച്ച് അേൻറാണിയോ ഹബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.