ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയെ പിന്നിലാക്കി ലില്ലെ മുന്നോട്ട്

പാരിസ്: ഫ്രഞ്ച് ലീഗിൽ പാരിസ് സെൻറ് ജർമ‍െൻറ 'ഏകാധിപത്യം' അവസാനിപ്പിച്ച് വിജയക്കുതിപ്പുമായി ലില്ലെ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെറ്റ്സിനെ 2-0ത്തിന് തോൽപിച്ചതോടെ പി.എസ്.ജിയെക്കാൾ ആറു പോയൻറ് മുന്നിലായി ലില്ലെ. മത്സരത്തിൽ ഇരുപകുതിയിലുമായി ബുറാട് യിൽമാസും (60), സെകി സെലിക്കുമാണ്(89) ലില്ലെയുടെ സ്കോറർമാർ. ടൂർണമെൻറിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ മാത്രം തോറ്റ ലില്ലെ 69 പോയൻറുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

തൊട്ടുപിന്നിലുള്ള പി.എസ്.ജിക്ക് 63 പോയൻറുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ലില്ലെയോടും നാൻറസിനോടും തോറ്റതാണ് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് വിനയായത്. ലില്ലെക്ക് ഇനി ആറും പി.എസ്.ജിക്ക് ഏഴും മത്സരങ്ങൾ ബാക്കിയുണ്ട്. ബാക്കിയുള്ള മത്സരങ്ങളിൽ വിജയിച്ച് മുന്നേറിയാൽ പത്തുവർഷങ്ങൾക്കു ശേഷം ലില്ലെക്ക് വീണ്ടും ഫ്രഞ്ച് കിരീടത്തിൽ മുത്തമിടാം.

Tags:    
News Summary - Lille wins at Metz to move six points clear in Ligue 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.