ലണ്ടൻ: ഒരു ജയം വല്ലാതെ മോഹിച്ച ലിവർപൂളിനെ കളി തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ കുത്തിനോവിച്ച് ന്യൂകാസിൽ യുനൈറ്റഡ്. പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിക്കുന്നത് സ്വപ്നംകണ്ട് ഫുൾടൈമും കടന്ന ലിവർപൂളിന് ഇഞ്ചുറി ടൈമിെൻറ അഞ്ചാം മിനിറ്റിൽ വലകുലുക്കിയ ന്യൂകാസിൽ സമ്മാനിച്ചത് (1-1) ഇരുട്ടടി. ഇതോടെ, പോയൻറ് പങ്കിട്ട് ലിവർപൂൾ ( 33 കളിയിൽ 54) ആറാം സ്ഥാനത്തു തന്നെയായി.
കളിയുടെ മൂന്നാം മിനിറ്റിൽ മുഹമ്മദ് സലാഹിെൻറ തകർപ്പൻ ഗോളിലൂടെയാണ് ലിവർപൂൾ അക്കൗണ്ട് തുറന്നത്. ഇടതു വിങ്ങിൽനിന്ന് സാദിയോ മാനെ, ഡീഗോ ജോട്ടയെ ലക്ഷ്യമിട്ട് നൽകിയ ക്രോസ് നേടിയെടുത്ത സലാഹ്, ചുറ്റിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് ന്യൂകാസിൽ പ്രതിരോധത്തെ നിഷ്പ്രഭമാക്കി വലയിൽ. ഈ ഒരൊറ്റ ഗോളിൽ തൂങ്ങിയായിരുന്നു ലിവർപൂളിെൻറ നിൽപ്. ഫെർമീന്യോ, സലാഹ്, ജോട്ട മുന്നേറ്റത്തിന് ഒരുപിടി അവസരം ലഭിച്ചിട്ടും ഗോളായില്ല.
എന്നാൽ, 93ാം മിനിറ്റിൽ ന്യൂകാസിൽ താരം കല്ലം വിൽസൺ ലിവർപൂൾ വല കുലുക്കിയെങ്കിലും വാറിൽ കുരുങ്ങി ഗോൾ നിഷേധിക്കപ്പെട്ടു. പക്ഷേ, ലിവർപൂളിെൻറ ആശ്വാസത്തിന് രണ്ടു മിനിറ്റ് മാത്രമേ ആയുസ്സുണ്ടായുള്ളൂ. ജോസഫ് വില്ലോക്ക് ടീമിെൻറ സമനില ഗോൾ കുറിച്ചു.
സലാഹ്, ലിവർപൂളിെൻറ ഗോൾ മെഷീൻ
ലണ്ടൻ: പ്രീമിയർ ലീഗ് സീസണിലെ ഗോൾനേട്ടം 20ലെത്തിച്ച മുഹമ്മദ് സലാഹിന് റെക്കോഡ്. ന്യൂകാസിലിനെതിരായ ഗോളോടെയാണ് താരം 20 തികച്ചത്. ഇതോടെ, മൂന്നു സീസണിൽ ക്ലബിനായി 20 ഗോളുകൾ നേടുന്ന ആദ്യ ലിവർപൂൾ താരമായി സലാഹ്. 2017ൽ റോമയിൽനിന്ന് ഇംഗ്ലീഷ് ക്ലബിലെത്തിയ താരം 2017-18 സീസണിൽ 32 ഗോൾ നേടി. തൊട്ടടുത്ത സീസണിൽ 22 ഗോളും 2019-20 സീസണിൽ 19 ഗോളും നേടി. ഇക്കുറി കളി ബാക്കിനിൽക്കെ വീണ്ടും 20ൽ എത്തിയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്.
ആഴ്സനലിന് തോൽവി
ശനിയാഴ്ചത്തെ മറ്റൊരു കളിയിൽ ആഴ്സനലിനെ എവർട്ടൻ 1-0ത്തിന് തോൽപിച്ചു. കളിയുടെ 76ാം മിനിറ്റിൽ ഗോളി ബെൺ ലെനോയുടെ സെൽഫ് ഗോളിലൂടെയായിരുന്നു തോൽവി. തുടർച്ചയായി തിരിച്ചടികളേറ്റ ആഴ്സനൽ ഒമ്പതാം സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.