ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് ഗോളിന് പിന്നിൽനിന്ന മാഞ്ചസ്റ്റർ സിറ്റി നാലെണ്ണം തിരിച്ചടിച്ച് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ചെൽസി 2-1ന് ലെയ്സെസ്റ്റർ സിറ്റിയെയും വീഴ്ത്തി.
എർലിങ് ഹാലൻഡിന്റെ ഹാട്രിക്കാണ് സിറ്റി-പാലസ് മത്സരത്തിലെ ഹൈലൈറ്റ്. സിറ്റി ഡിഫൻഡർ ജോൺ സ്റ്റോൺസിന്റെ സെൽഫ് ഗോളിലൂടെ നാലാം മിനിറ്റിൽത്തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് പിടിച്ചിരുന്നു. 21ാം മിനിറ്റിൽ ജോചിം ആൻഡേഴ്സൻ മുൻതൂക്കം രണ്ടാക്കി. ഇതേ സ്കോറിൽ ആദ്യ പകുതി പിരിഞ്ഞെങ്കിലും അവസാന 40 മിനിറ്റിൽ സിറ്റി സ്വരൂപം പുറത്തെടുത്തു. 53ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് തുടങ്ങിയത്. പിന്നെ ഹാലൻഡ് ഏറ്റെടുത്തു. 62, 70, 81 മിനിറ്റുകളിൽ ഹാലൻഡിൽ നിന്ന് ഗോൾ പിറന്നതോടെ പാലസുകാർ തോൽവി സമ്മതിച്ചു.
ലെയ്സെസ്റ്ററുമായി നടന്ന മത്സരത്തിൽ ചെൽസിക്ക് വേണ്ടി റഹീം സ്റ്റെർലിങ് (47, 63) ഇരട്ട ഗോൾ നേടിയപ്പോൾ 67ാം മിനിറ്റിൽ ഹാർവി ബാർനസ് തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.