ജിദ്ദ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്‍റെ ഉടമസ്ഥാവകാശം സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് സ്വന്തമാക്കിയതിന് പിന്നാലെ സ്വാഗതം ചെയ്ത് ആരാധകർ. ഞായറാഴ്ച ടോട്ടൻഹാം ഹോട്സ്പറുമായുള്ള മത്സരത്തിൽ അറേബ്യൻ വേഷങ്ങളും സൗദി പതാകയുമേന്തിയാണ് ഒരുവിഭാഗം ന്യൂകാസിൽ ആരാധകർ എത്തിയത്. മത്സരത്തിൽ ടോട്ടൻഹാം 3-2ന് വിജയിച്ചിരുന്നു.
സൗദി കുടുംബം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഹോം മത്സരമായിരുന്നു ന്യൂകാസിലിേന്റത്. നേരത്തേ ക്ലബിന്‍റെ പാരമ്പര്യവാദികളായ ആരാധകർ സൗദി നിക്ഷേപത്തിനെത്തിരെ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനെത്തുടർന്ന് ക്ലബ് വിൽക്കുന്നതിനെതിരെ 50,000 ത്തോളം പേർ അണിനിരന്ന മാർച്ചും നടന്നിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം ആരാധകർ സൗദി നിക്ഷേപത്തെ സ്വാഗം ചെയ്ത് എത്തുന്നത്.
മാസങ്ങൾ നീണ്ട ചർച്ചയിലാണ് ക്ലബ്ബിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും സൗദി സ്വന്തമാക്കിയത്. 2200 കോടി രൂപക്കാണ് ക്ലബ്ബിനെ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് വാങ്ങിയത്. ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാർക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്.
മൂന്ന് തവണയൊഴികെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സജീവ സാന്നിധ്യമായിരുന്നു ന്യൂകാസിൽ. നാല് ലീഗ് കിരീടങ്ങളും ക്ലബ്ബ് നേടിയിട്ടുണ്ട്. ടീമിനെ സൗദി അറേബ്യ സ്വന്തമാക്കിയതോടെ ടീമിൽ പ്രമുഖ കളിക്കാർ വരികയും ടീമിന്‍റെ കളി മെച്ചപ്പെടുമെന്നുമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് ഏറ്റെടുത്തതോടെ മത്സരം സംപ്രേഷണം ചെയ്യുന്ന ഖത്തർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.