ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് കൂടുമാറിയതോടെ ആരാധകർക്ക് നഷ്ടമായ 'ലെജൻഡ്സ് ഫൈറ്റിനാണ്' ഇക്കുറി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് വേദിയൊരുക്കുന്നത്.
യൂറോപ്യൻ ക്ലബ് പോരാട്ടങ്ങളുടെ മഹോത്സവമായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിന് ഇന്ന് കിക്കോഫ് കുറിക്കുേമ്പാൾ ആരാധകരുടെ കാത്തിരിപ്പെല്ലാം ലയണൽ മെസ്സി -ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്കത്തിനാണ്. ഒക്ടോബർ 28ന് ടൂറിനിലാണ് യുവൻറസ് -ബാഴ്സലോണ മത്സരം.
32 ടീമുകൾ എട്ട് ഗ്രൂപ്പിലായി മത്സരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിൽ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നും ബാഴ്സ, യുവൻറസ് മുഖാമുഖമെത്തുന്ന 'ജി'യാണ്. മാഞ്ചസ്റ്റർ യുെനെറ്റഡ്, പി.എസ്.ജി, ലൈപ്സിഷ് ടീമുകൾ അങ്കംവെട്ടുന്ന 'എച്ച്' മരണ ഗ്രൂപ്പായി മാറും. അത്ലറ്റികോ മഡ്രിഡും നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കും മത്സരിക്കുന്ന ഗ്രൂപ് 'എ'യും കടുത്ത അങ്കങ്ങളുടെ വേദിയാണ്.
കോവിഡ് ഭീഷണി വിെട്ടാഴിയാത്ത ലോകത്ത് കാണികളെ പടിക്കു പുറത്താക്കി, ബയോബബ്ൾ സുരക്ഷയിൽ തന്നെയാണ് ചാമ്പ്യൻസ് ലീഗ് പുതിയ സീസണും തുടങ്ങുന്നത്.
ആദ്യ ദിനത്തിൽ യുവൻറസ്, പി.എസ്.ജി, ബാഴ്സലോണ, ചെൽസി ടീമുകൾ കളത്തിലിറങ്ങും. റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, ലിവർപൂൾ ടീമുകൾ നാളെയും ബൂട്ടുകെട്ടും.
ഹംഗേറിയൻ ചാമ്പ്യന്മാരായ ഫെറൻവാറോസിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ മത്സരം. സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ ദിവസം ഗെറ്റാഫെയോട് തോറ്റതിെൻറ െഞട്ടലുമായാണ് റൊണാൾഡ് കൂമാെൻറ ബാഴ്സയെത്തുന്നത്.
രണ്ടുദിവസം കഴിഞ്ഞ് നടക്കുന്ന എൽ ക്ലാസികോയുടെ സമ്മർദങ്ങൾക്കിടെ വലിയ അധ്വാനമില്ലാതെ ഹംേഗറിയൻ വെല്ലുവിളി മറികടക്കുകയാണ് ബാഴ്സ ലക്ഷ്യം. ഇതേ ഗ്രൂപ്പിൽ യുവൻറസ് യുക്രെയ്ൻ ചാമ്പ്യന്മാരായ ഡൈനാമോ കിയവിനെ നേരിടും.
എ: അ. മഡ്രിഡ്, ബയേൺ , സാൽസ്ബർഗ്, ലോകോമോട്ടിവ്
ബി: ഗ്ലാഡ്ബാഹ്, ഷാക്തർ, ഇൻറർ മിലാൻ, റയൽ മഡ്രിഡ്
സി: പോർട്ടാേ, മാഞ്ചസ്റ്റർ സിറ്റി, ഒളിമ്പിയാകോസ്, മാഴ്സേയ്
ഡി: അയാക്സ്, അറ്റ്ലാൻറ, മിറ്റ്ലാൻഡ്, ലിവർപൂൾ
ഇ: ചെൽസി, ക്രാസ്നൊഡാർ, സെവിയ്യ, റെന്നസ്
എഫ്: ഡോർട്മുണ്ട്, ക്ലബ് ബ്രൂജ്, സെനിത്, ലാസിയോ
ജി: ബാഴ്സലോണ, ഡൈ. കിയവ്, ഫെറൻവാറോസ്, യുവൻറസ്
എച്ച്: ബസാക്സെഹിർ, മാ. യുനൈറ്റഡ്, പി.എസ്.ജി, ലൈപ്സിഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.