ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു

മുംബൈ: ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച നാഗ്പുരില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ക്കാണ് അദ്ദേഹം രാജി സമര്‍പിച്ചത്. രാജി ബി.സി.സി.ഐ സ്വീകരിച്ചു. ബോര്‍ഡിന്‍െറ പദവികളില്‍ നിന്നും നവംബര്‍ അഞ്ചോടെ രാമന്‍ ഒൗദ്യോഗികമായി വിരമിക്കും.

2013ലെ വാതുവെപ്പ് സംഭവത്തില്‍ കേസ് നേരിടുന്ന രാമന്‍ പദവിയില്‍ തുടരുന്നത് നല്ലതല്ലെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാമന്‍ പ്രഥമ ദൃഷ്ടാ തന്നെ കുറ്റക്കാരനാണ്. ഐ.പി.എല്ലിന്‍െറ വിശ്വാസ്യതക്കും ജനകീയതക്കും വേണ്ടി രാമന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സ്ഥാനം ഒഴിയണമെന്ന് ശശാങ്ക് മനോഹര്‍ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.