മുംബൈ: ത്രിരാഷ്ട്ര വനിത ട്വൻറി20 ടൂർണമെൻറിെൻറ ഫൈനലിൽ ആസ്േട്രലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റിന് ജയിച്ചെങ്കിലും പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ആതിഥേയരായ ഇന്ത്യ തോറ്റതോടെയാണ് ഇംഗ്ലീഷ് പട ഫൈനലുറപ്പിച്ചത്. ആസ്ട്രേലിയ നേരത്തെ തന്നെ ഫൈനലിലെത്തിയിരുന്നു.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 17.4 ഒാവറിൽ 96 റൺസിന് പുറത്തായി. ആലീസ് ഡേവിഡ്സണാണ് (24) ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ എലിസി പെറി (47), ക്യാപ്റ്റൻ മെഗ് ലേനിങ് (41) എന്നിവരുടെ മികവിൽ 11.3 ഒാവറിൽ അനായാസം വിജയിക്കുകയായിരുന്നു. ടൂർണമെൻറിലെ റൗണ്ട് തല അവസാന മത്സരത്തിൽ ആശ്വാസ ജയം തേടി ഇന്ത്യ വ്യാഴാഴ്ച ഇംഗ്ലണ്ടിനെ നേരിടും. 31നാണ് ഇംഗ്ലണ്ട്-ആസ്ട്രേലിയ ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.