കേപ്ടൗൺ: സ്റ്റീവ് സ്മിത്തിെൻറയും കൂട്ടുകാരുടെയും കൊടുംചതി ലോകത്തിനു മുന്നിൽ തുറന്നുകാണിച്ചത് കളത്തിനു പുറത്തെ ജാഗരൂകരായ രണ്ടുപേർ. ഒരാൾ മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറായ ഫാനി ഡിവില്ലിയേഴ്സ്. രണ്ടാമൻ കാമറാമാൻ സൊതാനി ഒാസ്കർ.
ഫാനിയുടെ സംശയം
കമൻററി ബോക്സിലായിരുന്നു മുൻ പേസ് ബൗളറായ ഫാനി ഡിവില്ലിയേഴ്സിെൻറ സ്ഥാനം. ടെസ്റ്റിെൻറ മൂന്നാം ദിനം പതിവിലും നേരേത്ത ആസ്ട്രേലിയൻ ബൗളർമാർക്ക് റിവേഴ്സ് സ്വിങ് ലഭിച്ചതോടെ ഫാനിക്ക് സംശയം കുടുങ്ങി. 26, 27, 28 ഒാവറുകളിൽതന്നെ പന്ത് അസ്വാഭാവികമായി റിവേഴ്സ് സ്വിങ് ചെയ്യുന്നത് കണ്ടതോടെ പന്തിൽ കൃത്രിമം നടന്നതായി സംശയിച്ചു. കാമറാമാനോട് ഒാസീസ് താരങ്ങളെ സൂക്ഷ്മമായി പിന്തുടരാൻ നിർദേശിച്ചു. ‘‘പുല്ലുള്ള പിച്ചിൽ 40 ഒാവറിനുമുമ്പ് ഒരുകാരണവശാലും പന്ത് റിവേഴ്സ് സ്വിങ് ചെയ്യില്ലെന്നുറപ്പായിരുന്നു. ഇൗ സൂചന നൽകിയതോടെ അടുത്ത ജോലി കാമറ ടീമിേൻറതായി. അവർ ഒന്നര മണിക്കൂറിലേറെ ഒാസീസ് താരങ്ങളുടെ നീക്കങ്ങൾ സൂക്ഷ്മമായി പിന്തുടർന്നു’’ -ഫാൻ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ റേഡിയോയോട് വെളിപ്പെടുത്തി.
ഒാസ്കറിെൻറ കാമറ
കമൻററി ബോക്സിൽനിന്ന് രഹസ്യ നിർദേശം ലഭിച്ച സൊതാനി ഒാസ്കറിനായിരുന്നു ചതിയുടെ ചുരുളഴിക്കാനുള്ള നിയോഗം. ഫീൽഡിലെ 11 ഒാസീസ് താരങ്ങളെയും സൂക്ഷ്മമായി പിന്തുടർന്ന ഒാസ്കറിെൻറ കാമറക്കണ്ണുകളിൽ ഒടുവിൽ ചതിയുടെ തെളിവുടക്കി. പോക്കറ്റിൽനിന്നെടുത്ത സാൻഡ്പേപ്പറിൽ മണ്ണ് പുരട്ടി, ബാൻക്രോഫ്റ്റ് ഉള്ളംകൈയിൽ പന്ത് ഉരക്കുന്നത് ഒപ്പിയെടുത്തതിനു പിന്നാലെ ഒാരോന്നായി ചുരുളഴിഞ്ഞു.
കളിതുടരുന്നതിനിടെ ബിഗ് സ്ക്രീനിൽ ഇൗ ദൃശ്യം പുറത്തുവിട്ടു. തുടർന്ന് അമ്പയർമാർ വിശദീകരണം തേടിയപ്പോൾ സൺഗ്ലാസ് തുടക്കുന്ന തുണി കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാമറ സംഘം അതും പൊളിച്ചു. അടുത്ത ദൃശ്യം പോക്കറ്റിൽനിന്നെടുത്ത സാൻഡ് പേപ്പർ ഒളിപ്പിക്കുന്നത്. അങ്ങനെ ചതിയുടെ കഥ ഒാരോ എപ്പിസോഡായി തകർന്നടിഞ്ഞു; ഒപ്പം ഒാസീസ് ക്രിക്കറ്റിെൻറ മാന്യമുഖവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.