മലപ്പുറം: ഐ ലീഗ് ഫുട്ബാൾ ക്ലബായ ഈസ്റ്റ് ബംഗാളിെൻറ മലയാളി ഗോൾകീപ്പറായ കെ. മിർഷാദ് ഒരുവർഷം മുമ്പാണ് ഒടുവിൽ നാട്ടിൽ വന്നത്. ഇത്തവണ ലീഗ് സീസൺ അവസാനിച്ച ശേഷം കുടുംബത്തോടൊപ്പം ചേരാമെന്ന് കരുതിയിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലധികം പുറത്തിറങ്ങാതെ കൊൽക്കത്ത ന്യൂ ടൗണിലെ താമസസ്ഥലത്ത് കഴിഞ്ഞ മിർഷാദ്, കാസർകോട് നീലേശ്വരം ബങ്കളത്തെ വീട്ടിലെത്താനുള്ള വഴികൾ തേടുകയായിരുന്നു. ചൊവ്വാഴ്ച കാർ മാർഗം താരം കേരളത്തിലേക്ക് തിരിച്ചു. വഴിനീളെ തടസ്സങ്ങൾ. വണ്ടി കേടായി മണിക്കൂറുകൾ കുടുങ്ങി. പലയിടത്തും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടു. എല്ലാ കടമ്പകളും കടന്ന് വ്യാഴാഴ്ച വീടണയാമെന്ന പ്രതീക്ഷയിലാണ്.
കേരളത്തിലേക്ക് കാറിൽ മടങ്ങാൻ തീരുമാനിച്ച മിർഷാദിന്, കൂട്ടായി കോഴിക്കോട് വടകര സ്വദേശി സജിത്തുമുണ്ട്. കൊൽക്കത്തയിൽ കമ്പ്യൂട്ടർ ഓപറേറ്ററായ ഇദ്ദേഹം ശാരീരിക വിഷമതകൾ കാരണം വിശ്രമത്തിലായിരുന്നു. വീട്ടിലെത്താനാവാതെ പ്രയാസപ്പെട്ടിരിക്കവെയാണ് വഴി തെളിയുന്നത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെ യാത്ര തുടങ്ങി. കൊൽക്കത്തയിൽനിന്ന് വിളിച്ച കാറിൽ രണ്ട് ഡ്രൈവർമാരുമുണ്ടായിരുന്നു. ഒഡിഷ വഴി രാത്രി ആന്ധ്രയിൽ. വിശാഖപട്ടണത്തോടടുക്കവെ കാർ ബ്രേക്ക് ഡൗണായതോടെ രാത്രി മുതൽ ബുധനാഴ്ച വൈകീട്ടുവരെ ഇവിടെ കഴിച്ചുകൂട്ടി. വണ്ടി ശരിയാക്കിയാലും കേരളത്തിലേക്ക് യാത്ര തുടരനാവില്ലെന്ന് ഡ്രൈവർമാർ വ്യക്തമാക്കിയതോടെ വേറെ വഴി നോക്കേണ്ട അവസ്ഥയായി. മറ്റൊരു കാറിലാണ് ചെന്നൈ-വാളയാർ വഴി മിർഷാദും സജിത്തും വ്യാഴാഴ്ച നാട്ടിലെത്തുക. ഓരോ സംസ്ഥാനത്തുനിന്നും അനുമതി ലഭിച്ചിട്ടുണ്ട്. സമ്മിശ്ര പെരു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.