ലണ്ടൻ: ഫുട്ബാൾ മത്സരത്തിനിടയിൽ എതിർ താരങ്ങളുടെയോ റഫറിയുടെയോ മുഖത്തേക്ക് ചുമച്ചാൽ ഇനി പണികിട്ടും. കളിക്കാരെൻറ ചുമ കരുതിക്കൂട്ടിയാണെന്ന് റഫറിക്ക് തോന്നിയാൽ നേരിട്ട് ചുവപ്പുകാർഡ് നൽകി പുറത്താക്കാമെന്നാണ് നിയമനിർമാതാക്കളായ ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡിെൻറയും ഇംഗ്ലീഷ് ഫുട്ബാൾ അേസാസിയേഷെൻറയും തീരുമാനം.
കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇൗ മാറ്റം. കളിക്കിടയിൽ അസഭ്യവാക്കുകളോ ആംഗ്യംകൊണ്ടോ എതിരാളിയെയോ റഫറിയെയോ അപമാനിക്കുന്നത് പോലെതന്നെ ചുമയ്ക്കുന്നതും കണക്കാക്കുമെന്നാണ് പുതിയ നിലപാട്.
അതേസമയം, അബദ്ധവശാലോ കളിക്കാർ തമ്മിൽ ദൂരം നിലനിൽക്കെയോ ചുമയ്ക്കുേമ്പാൾ പ്രശ്നമാക്കരുതെന്നും നിർദേശമുണ്ട്. ഉടൻ പ്രാബല്യത്തിൽ വരുംവിധമാണ് െഎ.എഫ്.എ.ബിയുടെ ഉത്തരവ് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.