റയൽ തോറ്റു; ടോട്ടൻഹാമും മാഞ്ചസ്റ്റർ സിറ്റിയും പ്രീക്വാർട്ടറിൽ

ലണ്ടൻ: ആക്രമണ ഫുട്ബാളിെൻറ മാസ്മരികത നിറഞ്ഞുനിന്ന മത്സരങ്ങളിൽ റയൽ മഡ്രി ഡിനെ വീഴ്ത്തി ടോട്ടൻഹാം ഹോട്സ്പറും നാപോളിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയും യുവേഫ ചാമ്പ്യൻസ് ലീഗിെൻറ പ്രീക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹാട്രിക് കിരീടം മോഹിക്കുന്ന റയൽ, ടോട്ടൻഹാമിെൻറ പ്രത്യാക്രമണ കളിമികവിന് മുന്നിൽ 3-1ന് നിഷ്പ്രഭരായപ്പോൾ കൊണ്ടും കൊടുത്തും പോരാടിയെങ്കിലും സിറ്റിയുടെ മേധാവിത്വത്തിന് മുന്നിൽ 4-2ന് തലകുനിക്കാനായിരുന്നു നാപോളിയുടെ വിധി.  മറ്റു മത്സരങ്ങളിൽ ലിവർപൂൾ 3-0ന് മാരിബോറിനെയും എഫ്.സി പോർേട്ടാ 3-1ന് ലീപ്സിഗിനെയും ഷാക്റ്റർ ഡൊണസ്ക് അതേ മാർജിന് ഫെയ്നൂർദിനെയും സെവിയ്യ 2-1ന് സ്പാർട്ടക് മോസെകോയെയും തോൽപിച്ചപ്പോൾ ബൊറൂസ്യ േഡാർട്മുണ്ട്-അപോവൽ നികോസ്യ മത്സരവും എ.എസ് മോണകോ-ബെസിക്റ്റാസ് കളിയും 1-1ന് സമനിലയിൽ പിരിഞ്ഞു.  

റയലിന് ടോട്ടൻഹാം ഷോക്ക്
മോശം ഫോമിലൂടെ കടന്നുപോവുന്ന സിനദിൻ സിദാെൻറ സംഘത്തിന് ശരിക്കും ഷോക്ക് ട്രീറ്റ്മെൻറായിരുന്നു മൗറീഷ്യോ പൊച്ചറ്റീനോയുടെ ടീമിെൻറ വക വെംബ്ലി സ്റ്റേഡിയത്തിൽ. ലാ ലിഗയിൽ ജിറോണയോടേറ്റ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതം മറക്കാൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ റയലിന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിൽ അഞ്ച് വർഷത്തിനുശേഷമുള്ള ആദ്യ തോൽവിയായി. മൂന്നാം മത്സരദിനത്തിൽ സ്വന്തം മൈതാനത്ത് ടോട്ടൻഹാമിന് മുന്നിൽ സമനില വഴങ്ങിയ റയലിന് റിവേഴ്സ് ഫിക്സ്ചറിൽ തൊട്ടതെല്ലാം പിഴച്ചു. റയലിെൻറ സ്വതസിദ്ധമായ ശൈലിയായ പ്രത്യാക്രമണ ഫുട്ബാൾ തന്നെ കെട്ടഴിച്ചായിരുന്നു സ്പർസിെൻറ മുന്നേറ്റം. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ ഗോൾ നേടാതിരുന്ന മത്സരത്തിൽ അറ്റാക്കിങ് മിഡ്ഫീൽഡർ ദെല്ലെ അലി (27, 56) രണ്ട് വട്ടം സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ ക്രിസ്റ്റ്യൻ എറിക്സണിെൻറ (65) വകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (80) റയലിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്. 

ക്യാപ്റ്റൻ സെർജിയോ റാമോസും നാച്ചോയും അണിനിരന്ന റയൽ സെൻട്രൽ ഡിഫൻസ് അേമ്പ പരാജയമായപ്പോൾ അലി-കെയ്ൻ-എറിക്സൺ ത്രയം റയൽ ഗോൾമുഖത്ത് ഇരമ്പിയാർത്തു. വലതുവിങ്ങിൽ കീറൺ ട്രിപ്പിയറും ഉജ്ജ്വല ഫോമിലായിരുന്നു. റയൽ നിരയിൽ റൊണാൾഡോ ഇടക്കിടെ ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തെങ്കിലും കാര്യമുണ്ടായില്ല. കരീം ബെൻസേമ നിറം മങ്ങിയപ്പോൾ ഇസ്കോയുടെ മിന്നലാട്ടങ്ങളായിരുന്നു ആശ്വാസം. മധ്യനിരയിൽ കാസമീറോ-ടോണി ക്രൂസ്-ലൂക മോഡ്രിച് ത്രയം ക്ലച്ചുപിടിക്കാതിരുന്നതും റയലിനെ വലച്ചു. ഗ്രൂപ് എച്ചിൽ 10 പോയേൻറാടെയാണ് ടോട്ടൻഹാം അവസാന 16ൽ ഇടമുറപ്പിച്ചത്. ഏഴ് പോയൻറുള്ള റയലിന് പിന്നിൽ ഡോർട്ട്മുണ്ടിനും അപോവലിനും രണ്ട് പോയൻറ് വീതമാണുള്ളത്. ശേഷിക്കുന്ന രണ്ട് കളികളിൽ ഒരു പോയൻറ് കൂടി നേടിയാൽ റയലിന് മുന്നേറാം. 

റയൽ മഡ്രിഡിനെതിരെ ടോട്ടൻഹാം ഹോട്സ്പറിെൻറ ഗോൾ നേടിയ ദെല്ലെ അലി കീറൺ ട്രിപ്പിയറിനൊപ്പം ആഹ്ലാദത്തിൽ
 


നാലിൽ നാല് വിജയവുമായി സിറ്റി
ആഭ്യന്തര ലീഗുകളിൽ മികച്ച ഗോൾ സ്കോറിങ്ങുമായി മുൻനിരയിൽ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും നാപോളിയും തമ്മിലുള്ള മത്സരം പ്രതീക്ഷിക്കപ്പെട്ടതുപോലെ ആവേശകരമായിരുന്നു. നിലനിൽപിന് ജയം അനിവാര്യമായിരുന്ന നാപോളി തുടക്കം മുതൽ രണ്ടും കൽപിച്ച് ആക്രമിച്ച് കയറിയപ്പോൾ ആദ്യം മുന്നിലെത്തിയതും അവർ തന്നെ. വിങ്ങർ ലോറൻസോ ഇൻസൈെൻറ (12) ഗോളിൽ മുന്നിൽ കടന്ന നാപോളി ആദ്യ 20 മിനിറ്റിനുള്ളിൽ കൂടുതൽ ഗോളുകൾ നേടേണ്ടതായിരുന്നു. എന്നാൽ പതിയെ ആക്രമണം കനപ്പിച്ച സിറ്റി പ്രതിരോധമധ്യത്തിലെ നികോളാസ് ഒട്ടമെൻഡി (34), ജോൺ സ്റ്റോൺസ് (48) എന്നിവരുടെ ഹെഡർ ഗോളുകളിൽ തിരിച്ചടിച്ചു. 62ാം മിനിറ്റിൽ േജാർജീന്യോയുടെ പെനാൽറ്റിയിലൂടെ ഒപ്പംപിടിച്ച നാപോളിയുടെ പ്രതീക്ഷകൾ തകർത്ത് സെർജിയോ അഗ്യൂറോയും (69) റഹീം സ്റ്റെർലിങ്ങും (92) സിറ്റിയുടെ ജയമുറപ്പിച്ചു. നികോളായ് ജോർജൻസണിെൻറ (12) ഗോളിൽ മുന്നിലെത്തിയ ഫെയ്നൂർദിനെതിരെ ഫാകുൻഡോ ഫെറേയ്റ (14), മാർലോസ് (17, 68) എന്നിവരുടെ ഗോളിൽ കീഴടക്കിയ ഷാക്റ്റർ ആണ് ഗ്രൂപ് എഫിൽ 12 പോയൻറുമായി പ്രീക്വാർട്ടറുറപ്പിച്ച സിറ്റിക്ക് പിറകിൽ ഒമ്പത് പോയൻറുമായി രണ്ടാമത്. മൂന്ന് പോയൻറുള്ള നാപോളിക്കെതിരെ അടുത്ത കളിയിൽ സമനില നേടിയാൽ ഷാക്റ്ററിന് മുന്നേറാം. ഫെയ്നൂർദിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. 

ഗ്രൂപ് ഇയിൽ മുഹമ്മദ് സാലഹ്, എംറേ ചാൻ, ഡാനിയൽ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളുകളിലാണ് ലിവർപൂൾ മാരിബറിനെ തോൽപിച്ചത്. സെവിയ്യ ക്ലെമൻറ് ലെൻഗ്ലറ്റ്, എവർ ബനേഗ എന്നിവരുടെ ഗോളുകളിലാണ് സ്പാർട്ടകിനെ കീഴടക്കിയത്. സെ ലൂയിസ് സ്പാർട്ടകിെൻറ ഗോൾ നേടി. ഗ്രൂപ്പിൽ ലിവർപൂൾ (എട്ട്), സെവിയ്യ (ഏഴ്), സ്പാർട്ടക് (അഞ്ച്) എന്നീ ടീമുകൾക്ക് പ്രീക്വാർട്ടർ സാധ്യത നിലനിൽക്കുന്നു. മാരിബറിന് ഒരു പോയൻറാണുള്ളത്. ജി ഗ്രൂപ്പിൽ എ.എസ് മോണകോയെ തളച്ച ബെസിക്റ്റാസ് 10 പോയൻറുമായി പ്രീക്വാർട്ടർ ഏറക്കുറെ ഉറപ്പിച്ചു. ലീപ്സിഗിനെ തകർത്ത പോർേട്ടാക്ക് ആറ് പോയൻറുണ്ട്. ലീപ്സിഗിന് നാലും മോണകോക്ക് രണ്ട് പോയൻറുമാണുള്ളത്. 

 



അഗ്യൂറോ സിറ്റിയുടെ ടോപ്സ്കോറർ 
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡ് ഇനി സെർജിയോ അഗ്യൂറോക്ക് സ്വന്തം. ചാമ്പ്യൻസ് ലീഗിൽ നാപോളിക്കെതിരെ സ്കോർ ചെയ്തതോടെ അർജൻറീന സ്ട്രൈക്കറുടെ ഗോൾനേട്ടം 178 ആയി. എറിക് ബ്രൂക്കിെൻറ പേരിലുള്ള 177 ഗോൾ എന്ന 78 വർഷം നിലനിന്ന റെക്കോഡാണ് അഗ്യൂറോ മറികടന്നത്. 2011ൽ സിറ്റിയിലെത്തിയ അഗ്യൂറോ 263 കളികളിൽനിന്നാണ് 178 തവണ വലകുലുക്കിയത്. 

Tags:    
News Summary - uefa champions league -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.