മോസ്കോ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം മത്സരദിനത്തിൽ വമ്പൻ അട്ടിമറികൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ 1-0ത്തിന് റഷ്യൻ ക്ലബ് സി.എസ്.കെ.െഎ മോസ്കോ അട്ടിമറിച്ചപ്പോൾ കേളികേട്ട മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ മ്യൂണിക് ക്ലബുകൾക്ക് സമനിലക്കുരുക്ക്. മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്പാനിഷ് ക്ലബ് വലൻസിയ ഗോൾരഹിത സമനിലയിൽ കുരുക്കിയപ്പോൾ ബയേൺ മ്യൂണിക്കിനെ അയാക്സ് ആംസ്റ്റർഡാം 1-1ന് തളച്ചു.
അതേസമയം, അർജൻറീനൻ താരം പൗലോ ഡിബാലയുടെ ഹാട്രിക് കരുത്തിൽ യുവൻറസ് സ്വിസ് ക്ലബ് യങ്ബോയ്സിനെ 3-0ത്തിനും മാഞ്ചസ്റ്റർ സിറ്റി ഹൊഫൻഹീമിനെ 2-1നും തോൽപിച്ചു. മറ്റു മത്സരങ്ങളിൽ എ.എസ് റോമ 5-0ത്തിന് വിക്ടോറിയ പ്ലസനിനെയും ബെൻഫിക 3-2ന് എ.ഇ.കെ ഏതൻസിനെയും തോൽപിച്ചപ്പോൾ ഒളിമ്പിക് ലിയോൺ-ഷാക്തർ ഡൊണസ്ക് മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.
ക്രൂസിെൻറ വലിയ പിഴ
ഒരേയൊരു പിഴവ് മാത്രമാണ് റയൽ മഡ്രിഡ് മത്സരത്തിൽ വരുത്തിയത്. ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസിെൻറ ആ പിഴവിന് റയലിന് നഷ്ടമായത് വിലപ്പെട്ട മൂന്നു പോയൻറാണ്. രണ്ടു മിനിറ്റ് പൂർത്തിയായിരുന്നില്ല, പാസിങ് ഗെയ്മിനിടയിൽ ക്രൂസ് ഗോളി കെയ്ലർ നവാസിന് ലക്ഷ്യമാക്കി നീട്ടിയടിച്ച പന്ത് പക്ഷേ, മോസ്കോ താരം നികോള വ്ലാസിച്ച് പിടിച്ചെടുത്ത് നിറയെഴിച്ചു. കളി ചൂടുപിടിക്കുന്നതിനു മുേമ്പ റയലിെൻറ വലയിൽ പന്ത് കയറി. തിരിച്ചടിക്കാനുള്ള റയലിെൻറ ശ്രമങ്ങളെല്ലാം പാഴായി. കസമിറോ, ബെൻസേമ എന്നിവരുടെ ശ്രമങ്ങളെല്ലാം ബാർ തട്ടിത്തെറിച്ചത് റയലിെൻറ നിർഭാഗ്യത്തിെൻറ അടയാളമായി. ഇതോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ (ലാ ലിഗയിൽ സെവിയ്യ, അത്ലറ്റികോ മഡ്രിഡ്, ചാമ്പ്യൻസ് ലീഗിൽ മോസ്കോ) റയലിന് സ്കോർ ചെയ്യാനായില്ല. 11 വർഷത്തിനുശേഷമാണ് ബെർണബ്യൂവിലെ ഗ്ലാമർ ടീം തുടർച്ചയായ മൂന്ന് കളികളിൽ ലക്ഷ്യംകാണാതിരിക്കുന്നത്.
മോസ്കോ ഗോളി ഇഗോർ അകിൻഫീവിന് 96ാം മിനിറ്റിൽ ചുവപ്പ് കാർഡ് ലഭിച്ചതും റയലിന് മുതലാക്കാനായില്ല. ഗ്രൂപ് ജിയിൽ മൂന്നാമതാണ് റയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.