റോം: കോവിഡ് കാരണം കടുത്തനിയന്ത്രണങ്ങളോടെ ഫുട്ബാൾ മൈതനാങ്ങൾ സജീവമാകുന്നതിനിടെ അപവാദവുമായി ഇറ്റാലിയൻ ലീഗ്. ലാചെസിനെതിരായ മത്സരത്തിൽ ലാസിയോയുടെ ഡിഫണ്ടർ പാട്രിസ് എതിർതാരത്തിെൻറ കൈയിൽ കടിച്ചതാണ് പുതിയ വിവാദം. രണ്ടാംപകുതിയുടെ അധികസമയത്തുണ്ടായ തർക്കത്തിനിടെയാണ് ഗിലിയോ ഡോണാറ്റിയുടെ ഇടത് കൈയിൽ സ്പാനിഷ് താരം കടിച്ചത്.
‘വാർ’ പരിശോധനയിൽ താരം കടിച്ചത് മനസ്സിലായതോടെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി. മത്സരത്തിൽ ലാസിയോ 2-1ന് പരാജയപ്പെട്ടു. 31 മത്സരങ്ങളിൽനിന്ന് 68 പോയിൻറുമായി ലാസിയോ ലീഗിൽ രണ്ടാംസ്ഥാനത്തുണ്ട്. 75 പോയിൻറുള്ള യുവൻറസാണ് ഒന്നാമത്. ജയേത്താടെ ലാചെസ് 17ാം സ്ഥാനത്തേക്ക് ഉയർന്ന് തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു.
എതിർതാരത്തെ കടിച്ച പാട്രിസിന് നീണ്ടവിലക്ക് വരാൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ഗോൾ ആഘോഷങ്ങൾക്ക് വരെ നിയന്ത്രണമുണ്ട്. ഇതിനിടയിലുണ്ടായ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
2013ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി കളിക്കുന്നതിനിടെ ഉറുഗ്വാ താരം ലൂയിസ് സുവാരസ് എതിർതാരത്തെ കടിച്ചിരുന്നു. തുടർന്ന് പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ചു. കൂടാതെ 2014ലെ ലോകകപ്പിൽ ഇറ്റലിയുടെ ജേർജിയോ ചിയല്ലിനിയെ കടിച്ചതിന് ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നും സുവാരസിന് വിലക്ക് വന്നിരുന്നു.
Aksyon sa pase nan match Lecce Lazio jodia.
— abcd foutbòl (@abcdfoutbol) July 8, 2020
Patrick, jwè Lazio a, mòde Guilo Donato nan bra.
Katon rouj e posib saksyonpic.twitter.com/o6K0PM89tm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.