ന്യൂയോർക്: യു.എസ് ഒാപൺ ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽ മുൻനിര താരങ്ങളായ നൊവാക് ദ്യ ോകോവിച്, റോജർ ഫെഡറർ, സെറീന വില്യംസ്, ആഷ്ലി ബാർതി എന്നിവർ രണ്ടാം റൗണ്ടിലെത്തി. സ്വ പ്നസമാനമായ ഗ്രാൻഡ്സ്ലാം അരങ്ങേറ്റത്തിൽ ഇതിഹാസതാരം ഫെഡററെ വിറപ്പിച്ചാണ് ഇന ്ത്യയുടെ യുവതാരം സുമിത് നഗൽ അടിയറവ് പറഞ്ഞത്.
വിഖ്യാതമായ ആർതർ ആഷെ സ്റ്റേ ഡിയത്തിൽ നടന്ന മത്സരത്തിെൻറ ലോക മൂന്നാം നമ്പറുകാരനെതിരെ യോഗ്യത റൗണ്ട് കടന്നെ ത്തിയ 190ാം റാങ്കുകാരൻ ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി. അപകടം മനസ്സിലാക്കി തിരിച്ചടിച്ച ഫെഡറർ മൂന്നു സെറ്റുകൾ പിടിച്ചെടുത്ത് മത്സരം വരുതിയിലാക്കുകയായിരുന്നു (4-6, 6-1, 6-2, 6-4).
കഴിഞ്ഞ 20 വർഷത്തിനിടെ ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽ ഒരു സെറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായ ഹരിയാനക്കാരന് ഫെഡററുടെ പ്രശംസ പിടിച്ചുപറ്റാനുമായി. ലോക 88ാം റാങ്കുകാരനായ ഇന്ത്യയുടെ പ്രജ്നേഷ് ഗുണശേഖരൻ അഞ്ചാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവിനോട് തോറ്റു പുറത്തായി. സ്കോർ: 6-4, 6-1, 6-2.
കഴിഞ്ഞ അഞ്ചു ഗ്രാൻഡ്സ്ലാമിൽ നാലും സ്വന്തമാക്കിയ ദ്യോകോവിച് സ്പെയിനിെൻറ 76ാം റാങ്കുകാരൻ റോബർേട്ടാ കാർബലസ് ബയേനയെ 6-4, 6-1, 6-4ന് തോൽപിച്ചു. 2016ലെ യു.എസ് ഒാപൺ ജേതാവായിരുന്ന സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക ഇറ്റലിയുടെ ജാനിക് സിന്നറെ തോൽപിച്ചു (6-3, 7-6, 4-6 6-3). രണ്ടാം റൗണ്ടിൽ ദ്യോകോവിച് അർജൻറീനയുടെ യുവാൻ ഇഗ്നാസിയോ ലോൻഡറോയെയും ഫെഡറർ ബോസ്നിയയുടെ ഡാമിർ സുംഹുറിനെയും നേരിടും.
റഷ്യൻ സൂപ്പർ താരം മരിയ ഷറപോവയെ തോൽപിച്ചാണ് റെക്കോഡ് കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് പടയോട്ടം തുടങ്ങിയത്. 6-1, 6-1ന് അനായാസമായിരുന്നു 23 ഗ്രാൻഡ്സ്ലാമുകൾ ചൂടിയ െസറീനയുെട വിജയം. കസാഖ്സ്താെൻറ 80ാം റാങ്കുകാരിയായ സറീന ദിയാസിെന 1-6, 6-3, 6-2ന് തോൽപിച്ചാണ് രണ്ടാം സീഡായ ആസ്ട്രേലിയയുടെ ബാർതി കടന്നുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.