ലണ്ടൻ: മുൻ ലോക ഒന്നാം നമ്പറുകാരി കരോലിൻ വോസ്നിയാകിയും നിലവിലെ ജേത്രി ആഞ്ജലിക ് കെർബറും വിംബ്ൾണിൽനിന്നു പുറത്ത്. വനിത സിംഗ്ൾസിെൻറ രണ്ടാം റൗണ്ടിൽ അമേരിക്കയു ടെ ലോറൻ ഡേവിസാണ് മൂന്ന് സെറ്റ് നീണ്ട അങ്കത്തിൽ കെർബറെ മടക്കിയത്. സ്കോർ: 2-6, 6-2, 6-1.
വെള്ളിയാഴ്ച നടന്ന മൂന്നാം റൗണ്ടിലായിരുന്നു കരോലിൻ വോസ്നിയാകിയുടെ മടക്ക ടിക് കറ്റ്. ചൈനയുടെ സീഡില്ലാ താരം ഷുവായ് ഴാങ്ങാണ് (6-4, 6-2) വോസ്നിയാകിയെ വീഴ്ത്തി പ്രീക്വാർട്ടറിൽ കടന്നത്. കരോലിന പ്ലിസ്കോവയും പ്രീക്വാർട്ടറിലെത്തി.
കഴിഞ്ഞ രാത്രിയിൽ ആസ്ട്രേലിയയുടെ നിക് കിർഗിയോസിെൻറ വെല്ലുവിളി മറികടന്ന റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ കടന്നു. എല്ലാ അടവും പ്രയോഗിച്ച് നദാലിെൻറ പരീക്ഷിച്ച കിർഗിയോസ് 6-3, 3-6, 7-6, 7-6 സ്കോറിനാണ് അടിയറവു പറഞ്ഞത്. ഫ്രഞ്ച് കരുത്തനായ ജോ വിൽഫ്രഡ് സോങ്കയാണ് നദാലിെൻറ അടുത്ത എതിരാളി.
നദാലിെൻറ പ്രകോപിക്കാൻ എല്ലാവിധത്തിലും ശ്രമിച്ചായിരുന്നു വികൃതിപ്പയ്യനായാ കിർഗിയോസ്കിെൻറ കളി. പക്ഷേ, സംയമനത്തോടെ പ്രതികരിച്ച നദാൽ എല്ലാം കളിയുടെ ഭാഗമാണെന്ന് പറഞ്ഞ് അവഗണിച്ചു. മിലോസ് റാവോണിക്, ഫ്രാൻസിെൻറ ബെനോയ്ത് പെയർ എന്നിവർ പ്രീക്വാർട്ടറിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.