ആസ്ട്രേലിയൻ ഓപൺ: ദ്യോകോവിച് മുന്നോട്ട്; ബൊപ്പണ്ണ പുറത്ത്

മെൽബൺ: ആസ്ട്രേലിയൻ ഒാപൺ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയോട് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ജോക്കോവിച്ച് കുതിപ്പ് തുടർന്നത്. സ്‌കോര്‍: 6-3, 6-7, 7-6, 6-3. അതേസമയം, ഡബ്ൾസിൽ ഇറങ്ങിയ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ പുറത്തായി. പുരുഷ ഡബ്ള്‍സില്‍ ജപ്പാന്‍ താരം ബെന്‍ മക്ലാക്ഹ്ലനോടൊപ്പം കൈകോര്‍ത്ത ബൊപ്പണ്ണ സൗത്ത് കൊറിയന്‍ സഖ്യമായ ജി സങ് നാം- മിന്‍ക്യു സോങ് താരങ്ങളോട് തോറ്റാണ് പുറത്തായത്. സ്‌കോര്‍: 4-6, 6-7.

പുരുഷന്മാരിൽ വമ്പന്മാരായ ഡൊമിനിക്ക് തീം, അലക്സാണ്ടർ സ്വരവ്, ഡെന്നിസ് ഷാപ്പലോവ്, നിക് കിർഗിയോസ്, വനിതകളിൽ സിമോണ ഹാലപ്പ്, നവോമി ഒസാക്ക, സെറീന വില്ല്യംസ് എന്നിവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം, വീനസ് വില്ല്യംസ് അട്ടിമറിയിൽ പുറത്തായി.

Tags:    
News Summary - australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.