ബഹിരാകാശ വാഹനത്തിൽ ചോർച്ച; യാത്രികരെ കൊണ്ടുവരാൻ ‘സോയൂസ് എം.എസ് 23’ പുറപ്പെട്ടു

മോസ്കോ: ബഹിരാകാശ വാഹനത്തിലെ കൂളിങ് സംവിധാനത്തിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്നുപേരെ തിരികെയെത്തിക്കാൻ റഷ്യൻ ബഹിരാകാശ പേടകം പുറപ്പെട്ടു. സോയൂസ് എം.എസ്- 23 എന്ന ബഹിരാകാശ പേടകം വെള്ളിയാഴ്ചയാണ് കസാഖ്സ്താനിലെ ബൈക്കനൂർ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചത്.

റഷ്യൻ ബഹിരാകാശ യാത്രികരായ സെർജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിൻ, അമേരിക്കൻ ബഹിരാകാശ യാത്രികൻ ഫ്രാൻസിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. ഇവർ ബഹിരാകാശ നിലയത്തിലേക്ക് പോയ സോയൂസ് എം.എസ്- 22 വാഹനത്തിന്റെ കൂളിങ് സംവിധാനത്തിലാണ് ചോർച്ചയുണ്ടായത്.

ഈ വാഹനം ബഹിരാകാശ യാത്രികരില്ലാതെ മാർച്ചിൽ തിരിച്ചെത്തും. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തുന്ന സോയൂസ് എം.എസ് 23ൽ മൂന്ന് പേരും സെപ്റ്റംബറിലാണ് ഭൂമിയിലേക്ക് മടങ്ങുക. ബഹിരാകാശ പാറ കഷണം ഇടിച്ചാണ് സോയൂസ് എം.എസ്-22ൽ തകരാർ സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Soyuz spacecraft Takes Off To Bring Back 3 Stranded Astronauts From Space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.