ഫുജൈറ: ഷാര്‍ജയുടെ പ്രദേശമായ കല്‍ബയിലാണ് ഖോര്‍കല്‍ബ മാന്‍ഗ്രൂവ് സെന്റര്‍. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കണ്ടല്‍കാടുകളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തില്‍ അതി മനോഹരമായിട്ടാണ് മാന്‍ഗ്രൂവ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്. വിവിധതരം സമുദ്ര ജീവികളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമായ ഒരു തടാകമാണിത്.
പരിസ്ഥിതിയെയും പ്രകൃതിയെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാനുള്ള ഷാര്‍ജയുടെ മികവ് ഒന്നുകൂടി വിളിച്ചറിയിക്കുന്നതാണ് ഖോര്‍കല്‍ബ മാന്‍ഗ്രൂവ് സെന്റര്‍. പാരിസ്ഥിതിക ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക വന്യജീവികളെ സംരക്ഷിക്കുന്നതിനുമുള്ള ഷാർജയുടെ ശ്രമങ്ങളുടെ ഭാഗമാണ് കണ്ടൽ കേന്ദ്രം.
നിരവധി സന്ദര്‍ശകരാണ് ദിവസവും ഇവിടെ എത്തുന്നത്. കണ്ടല്‍കാടുകളില്‍ കാണാറുള്ള നിരവധി ജീവജാലങ്ങളെ കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും പറ്റുന്ന രൂപത്തില്‍ ഒരു മ്യൂസിയം തന്നെ സ്ഥാപിച്ചിട്ടുണ്ട്. വേലിയേറ്റത്തിന് മുകളിലും താഴെയും എന്നീ രണ്ട് വിഭാഗങ്ങള്‍ ആയി വേര്‍തിരിച്ചാണ് ജീവജാലങ്ങളെ ക്രമീകരിച്ചിട്ടുള്ളത്.
ഇവിടെ കണ്ടുവരുന്ന പക്ഷികളെയും മത്സ്യങ്ങളെയുമെല്ലാം അതിന്റെ ആവാസവ്യവസ്ഥ അനുസരിച്ച് തന്നെ മനോഹരമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കണ്ടല്കാടുകളിലൂടെ തടാകത്തിന് മുകളിലൂടെ നടന്നുകൊണ്ട് കാടുകളെയും പരിസരപ്രദേശങ്ങളെയും വീക്ഷിക്കാവുന്ന രീതിയില്‍ മരം കൊണ്ട് നിര്‍മിച്ചിട്ടുള്ള രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള നടപ്പാതയിലൂടെ യാത്ര നല്ല ഒരനുഭവമാണ് നല്‍കുക. മാന്‍ഗ്രൂവ് സെന്ററിനോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാനുള്ള കളി സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.
ഫുജൈറയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരം ഉണ്ട് ഇങ്ങോട്ട്. മാന്‍ഗ്രൂവ് സെന്ററിലേക്കുള്ള പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് പതിനഞ്ചു ദിര്‍ഹം ആണ്. പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം 6.30 വരെയും ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 6.30 വരെയാണ് പ്രവേശനം. തിങ്കളാഴ്ച അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.