പുഴക്കമ്പം

നാൽപ്പത്തിനാല്

നദികളൊ

രുമിച്ചൊ-

രുത്സവക്കമ്പം 

കഴിഞ്ഞ മട്ട്

നീണ്ട വിരൽ

നിലവിട്ടുയർന്നാരെയും 

പേരു ചോദിക്കാതെ

തൂത്തെടുത്തു

വഴികൾ തിരിച്ചുപിടിച്ചു,

ജലവാളു വീശി 

പുറമ്പോക്കു കൈയടക്കി,

ജലസൂചികൾ 

കോർത്തെടുത്തു,

മിനുക്കിയ 

നിലയും വിലയു-

മണിഞ്ഞതെല്ലാം 

കാറ്റിലാടുന്നൊരു 

വൻമരം കണ്ട നാൾ 

പേടി മുളച്ചു 

തിരികെയോടി

പൊങ്ങുതടിപോലെ

വെള്ളം തുഴഞ്ഞെന്റെ

വീടൊഴുകുന്നൊരു 

കാഴ്ച കണ്ടു.

പുസ്തകം കൈനീട്ടി

യെത്തിപ്പിടിക്കെ

യെൻ പാഠം പഠിപ്പുര 

വിട്ടുപോയി

എച്ച് ടു ഒ -

എന്നെഴുതിയ 

ബോർഡിലെ

ഹൈഡ്രജൻ ഭീകര 

ബോംബുതന്നെ

നീർച്ചുഴിക്കുള്ളിൽ 

നടുങ്ങും നിമിഷത്തി

ലൊന്നുമല്ലെന്നുള്ള

നേരറിഞ്ഞു. 

പുഴയിലെറിഞ്ഞ 

പാഴ് വസ്തുക്ക

ളൊക്കെയും

തിരികെയെത്തിച്ചു 

പിൻവാങ്ങിടുമ്പോൾ

നീൾമുടിത്തുമ്പൊ 

ന്നൊതുക്കിവേഗം 

കുറച്ചാഴത്തിലേക്ക്

മടങ്ങിയെത്തി.

ജലവാളുവീശി

ത്തിരികെയെത്താനിടം

നമ്മളിലൂറി 

നിൽക്കുന്നു വീണ്ടും..!

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.