ജറൂസലം: അമ്മൂമ്മയെ കാണാനും അവധി ആഘോഷിക്കാനും കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുമ്പാൾ മൂന്നുവയസുകാരിയായ മെലാനിയയും മാതാപിതാക്കളും ഒരിക്കലും കരുതിയിരുന്നില്ല, കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആകുമെന്ന്. കുഞ്ഞ് പ്രായത്തിൽ മെലാനിയക്ക് പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടിവന്നത് ആറ് മാസമാണ്.
ഉക്രെയിനിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ് മെലാനിയയുടെ കുടുംബം. കോവിഡ് രൂക്ഷമാകുന്നതിനുമുമ്പാണ് അവൾ അമ്മൂമ്മയെ കാണാൻ തലസ്ഥാനമായ കീവിലേക്ക് പറന്നത്. ഇതിനിടയിൽ കാര്യങ്ങൾ കീഴ്മേൽ മറിയുകയും രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തെന്ന് മെലാനിയയുടെ മാതാവ് എലോണ പറയുന്നു. പിന്നീട് അതിർത്തി തുറക്കുകയും വിമാന സർവീസ് ആരംഭിക്കുകയും ചെയ്തെങ്കിലും മെലാനിയയെ തിരികെയെത്തിക്കാനായില്ല.
ഇസ്രായേൽ സ്വന്തം പൗരന്മാരെ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. മെലാനിയ ഇസ്രായേൽ പൗരയാണെങ്കിലും അമ്മൂമ്മക്ക് ഇങ്ങോേട്ടക്ക് വരാൻ കഴിയില്ലായിരുന്നു. മൈനറായതിനാൽ വിമാന കമ്പനികൾ കുട്ടിയെ ഒറ്റക്ക് കൊണ്ടുവരാനും തയ്യാറായില്ല. പിന്നൊരു മാർഗം എലോണയും ഭർത്താവും ഉക്രെയിനിലേക്ക് പോയി കുട്ടിയെ കൂട്ടിക്കൊണ്ട്വരികയായിരുന്നു.
എന്നാലതിനുള്ള സാമ്പത്തികം അവർക്ക് ഉണ്ടായിരുന്നില്ല. ഇസ്രായേലിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. മറ്റൊരു രാജ്യത്ത് പോയി തിരിച്ചുവരുേമ്പാൾ നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നതിനാൽ അക്കാലയളവിൽ ജോലി ചെയ്യാനും സാധിക്കില്ല. ഇത്തരം പ്രതിസന്ധികൾ രൂക്ഷമായതിനാൽ മെലാനിയ അമ്മൂമ്മയോടൊപ്പം തുടരുകയായിരുന്നു.
അവസാനം ഇവരുെട രക്ഷെക്കത്തിയത് ഒരു വിമാന കമ്പനിയാണ്. കുട്ടിയെ ഒറ്റക്ക് യാത്ര ചെയ്യാൻ ഇസ്രഎയർ എന്ന കമ്പനി അനുവദിക്കുകയായിരുന്നു. കുട്ടിയെ അനുഗമിക്കാനുള്ള ഒരാളെ സൗജനയമായി എയർലൈൻ കമ്പനി ഏർപ്പാടാക്കുകയും ചെയ്തു. അങ്ങിനെ മെലാനിയ തിരികെ ഇസ്രായേലിലേക്ക് പറന്നു.
‘ഇത്രയും കാലത്തെ ബുദ്ധിമുട്ടുകൾക്കുശേഷം ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തിലാണ്’-മെലാനിയയെ വിമാനത്താവളത്തിൽ സ്വീകരിച്ചശേഷം എലോണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.