ന്യൂയോർക്: പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഭരണകൂടത്തിനും എതിരെ രാജ്യത്തെ വിവിധ കോടതികളിലായി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ നൽകിയത് 400ഒാളം കേസുകൾ. ഇവയിൽ നല്ലൊരു ശതമാനവും വിജയം കണ്ടു. പൗരാവകാശങ്ങൾ ലംഘിക്കാനുള്ള ഭരണകൂടത്തിെൻറ ശ്രമങ്ങൾക്കെതിരെയാണ് യൂനിയൻ നിയമപോരാട്ടം നടത്തിയത്. 2020 സെൻസസിൽ പൗരത്വ ചോദ്യം ഉൾപ്പെടുത്തിയത് കോടതി ഒഴിവാക്കിയത് ഇൗ സംഘടനയുടെ ഹരജിയിലാണ്.
കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്ന് മക്കളെ വേർതിരിക്കുന്നത് തടയാനും ഇവരുെട നിയമപോരാട്ടത്തിനായി. യൂനിയൻ കോടതിയെ സമീപിച്ച 237 കേസുകളിൽ 174ഉം കുടിയേറ്റക്കാരുെട അവകാശങ്ങളെക്കുറിച്ചായിരുന്നു. വോട്ടവകാശം, എൽ.ജി.ബി.ടി സമൂഹത്തിെൻറ അവകാശം, വംശീയത എന്നിവക്കെതിരെയെല്ലാം കോടതിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.