സൈന്യത്തില്‍ തലപ്പാവും താടിയും അനുവദിക്കണമെന്ന് സിഖുകാര്‍; പരിഗണിക്കുമെന്ന് ഒബാമ

വാഷിങ്ടണ്‍: യു.എസ് സൈന്യത്തില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിക്കാനും താടിവളര്‍ത്താനും അനുമതിവേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഉറപ്പ്. ഇതുസംബന്ധിച്ച് സിഖ് കൗണ്‍സില്‍ ഓണ്‍ റിലീജ്യന്‍ ആന്‍ഡ് എജുക്കേഷന്‍ ചെയര്‍മാന്‍ രജ്വന്ത് സിങ് ഒബാമയെ ബുധനാഴ്ച വൈറ്റ്ഹൗസില്‍ സന്ദര്‍ശിച്ചു. രജ്വന്ത് സിങ്ങിനെയും ഭാര്യയെയും വൈറ്റ്ഹൗസ് ഹോളിഡേ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സൈന്യത്തില്‍ നിയന്ത്രണങ്ങളില്ലാതെ സേവനം ചെയ്യാന്‍ പെന്‍റഗണ്‍ അനുമതി വേണം. അതൊഴിവാക്കി സിഖുകാരുടെ ആചാരങ്ങള്‍ അനുഷ്ഠിച്ച് സൈന്യത്തെ സേവിക്കുന്നതിന് പ്രസിഡന്‍റ് സമ്മര്‍ദം ചെലുത്തണമെന്നും രജ്വന്ത് ആവശ്യപ്പെട്ടു. കാനഡയില്‍ തലപ്പാവ് ധരിച്ച പ്രതിരോധ മന്ത്രിയാണുള്ളതെന്നും അദ്ദേഹം ഒബാമയെ ഓര്‍മിപ്പിച്ചു. ഈമാസം ആദ്യം സൈന്യത്തിലെ സിഖുകാര്‍ക്ക് മതാചാരപ്രകാരം താടി വളര്‍ത്താനും തലപ്പാവ് ധരിക്കാനും താല്‍ക്കാലികമായി അനുമതി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.