വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇസ്രയേൽ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ തെൽ അവീവാണ് ഇസ്രയേൽ തലസ്ഥാനം. 50 വർഷമായുള്ള അമേരിക്കയുടെ പോളിസിയാണ് തലസ്ഥാന മാറ്റമുണ്ടായാൽ തകിടം മറിയുക. ഇത് ഫലസ്തീനും മറ്റ് അറേബ്യൻ രാജ്യങ്ങളുമായുള്ള യു.എസ് ബന്ധത്തിൽ കാര്യമായ വിള്ളൽ സൃഷ്ടിക്കും.
ട്രംപിെൻറ പ്രഖ്യാപനം വരുന്ന ബുധനാഴ്ചയുണ്ടാവുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഇസ്രയേൽ- ഫലസ്തീൻ പ്രശ്നത്തിലെ പ്രധാന ചർച്ചാവിഷയമാണ് ജെറുസലേം. മുസ്ലിംകൾക്കും ജൂതൻമാക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ പുണ്യ ഭൂമിയായ ജെറുസലേമിന് വേണ്ടി മൂന്ന് വിഭാഗവും വർഷങ്ങളായി അവകാശമുന്നയിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അൽ അഖ്സ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ജെറുസലേം.
ഹാരി ട്രൂമാൻ മുതലുള്ള അമേരിക്കൻ പ്രസിഡൻറുമാർ ജെറുസലേമിലുള്ള ഇസ്രയേലിെൻറ അവകാശവാദങ്ങൾ തള്ളുകയും, ഫലസ്തീനുമായി കൂടിയാലോചിച്ച് ഒത്ത് തീർപ്പിലെത്താതെ അവകാശം അംഗീകരിക്കില്ലെന്നും പറയുകയും ചെയ്തിരുന്നു. ബിൽ ക്ലിൻറൺ, ബുഷ്, ബറാക് ഒബാമ തുടങ്ങിയവർ ജെറുസലേമിനെ ഫലസ്തീനും ഇസ്രയേലിനും വിഭജിച്ച് നൽകാനുള്ള തീരുമാനത്തെയായിരുന്നു സ്വാഗതം ചെയ്തത്. എന്നാൽ ഇൗ തീരുമാനത്തെ ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.