കശ്മീരിൽ മധ്യസ്ഥതക്ക് യു.എസ് തയാർ; ഇന്ത്യക്കും പാകിസ്താനും തീരുമാനിക്കാം -ട്രംപ്

വാഷിങ്ടൺ: കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് തയാറാണെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡൻ റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാൻ യു.എസ് തയാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി ഇന്ത്യയും പാകിസ്താനുമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിൽ കാലങ്ങളായി കശ്മീർ വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. 370ാംവകുപ്പ് റദ്ദാക്കിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ചൂടുപിടിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ജി 7 ഉച്ചകോടിയിൽ കശ്മീർ വിഷയം ഇന്ത്യ-പാക് നയതന്ത്ര വിഷയമാണെന്നും അന്താരാഷ്ട്ര ഇടപെടൽ ആവശ്യമില്ലെന്നും മോദി ട്രംപിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ന്ന് ട്രംപ് നയം വ്യക്തമാക്കിയത്.

Tags:    
News Summary - Trump once again offers to help India-Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.