ഫ്ലോറിഡ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ അമേരിക്കൻ സന്ദർശനം തുടങ്ങി. ഫ്ലോറിഡയിലെത്തിയ ജിൻപിങ്ങിനെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. തങ്ങൾ തമ്മിൽ സൗഹൃദത്തിലായതായും ദീർഘനേരം സംസാരിച്ചതായും പിന്നീട് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണത്തിന് ജിൻപിങ് കൂടിക്കാഴ്ചയിൽ ആഹ്വാനം ചെയ്തു. ചൈനയുമായുള്ള വ്യാപാരബന്ധത്തിന് കൂടുതൽ പരിഗണന നൽകാൻ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡൻറും വ്യക്തമാക്കി. ഇൗ വർഷം അവസാനത്തിൽ ചൈന സന്ദർശിക്കാനുള്ള ജിൻപിങ്ങിെൻറ ക്ഷണം കൂടിക്കാഴ്ചയിൽ ട്രംപ് സ്വീകരിച്ചു.
ഉത്തര കൊറിയ അടക്കമുള്ള വിവാദ വിഷയങ്ങളിൽ ഇരു നേതാക്കളും പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയക്കെതിരെ ചൈനയുടെ നിലപാട് ശക്തമാക്കുന്നതിന് കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സമ്മർദമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പകരം തായ്വാെൻറ പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അമേരിക്കയുടെ നിലപാട് തിരുത്താൻ ചൈന ആവശ്യപ്പെേട്ടക്കും. ഉത്തര കൊറിയ വിഷയത്തിൽ ഒറ്റക്ക് നീങ്ങുമെന്ന് ദിവസങ്ങൾക്ക് മുമ്പ് ട്രംപ് പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.