ചോദ്യം ചോദിച്ചതിന് പ്രസ് പാസ് വിലക്ക്; വീണ്ടും ട്രംപ്- സി.എൻ.എൻ പോര്

വാഷിങ്ടൺ: സി.എൻ.എൻ റിപ്പോർട്ടറുടെ പ്രസ് പാസ് വിലക്കിയ വൈറ്റ് ഹൗസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വാർത്താ സമ്മേളനത്തിനിടെ കുടിയേറ്റക്കാരെ കുറിച്ച് ട്രംപിനോട് നിരന്തരം ചോദ്യം ചോദിച്ചതിന് പ്രതികാര നടപടിയെന്നോണമാണ് ജിം അകോസ്റ്റയെന്ന സി.എൻ.എൻ റിപ്പോർട്ടറുടെ പ്രസ് പാസ് വൈറ്റ് ഹൗസ് നിരോധിച്ചത്.

യു.എസിലെ അർധ വാർഷിക തെരഞ്ഞെടുപ്പിെൻറ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിവാദമായ സംഭവം. ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ച സി.എൻ.എൻ റിപ്പോർട്ടറോട് ഇരിക്കാനും മൈക്ക് താഴെ വെക്കാനും ഉത്തരവിെട്ടങ്കിലും അകോസ്റ്റ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ‘മര്യാദയില്ലാത്തവനെന്നും ചീത്ത മനുഷ്യനെന്നുമാണ് ട്രംപ് അകോസ്റ്റയെ വിശേഷിപ്പിച്ചത്.

എന്നാൽ ഇതിനിടെ വൈറ്റ് ഹൗസിലെ യുവ ഉദ്യോഗസ്ഥ അകോസ്റ്റക്കടുത്തേക്ക് വരികയും മൈക്ക് ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു. ശ്രമം വിഫലമായെങ്കിലും, അകോസ്റ്റക്കെതിരെ മറ്റൊരു ആരോപണവുമായി വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് രംഗത്തെത്തി.

‘‘വൈറ്റ് ഹൗസിലെ ജീവനക്കാരി എന്ന നിലക്ക് അവരുടെ ജോലി ചെയ്യാൻ ശ്രമിച്ച യുവതിക്ക് മേൽ കൈ വെച്ച റിപ്പോർട്ടറുടെ പെരുമാറ്റം അങ്ങേയറ്റം പൊറുക്കാനാവാത്തതാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു.

എന്നാൽ സാൻഡേഴ്സിെൻറ ആരോപണങ്ങൾ വലിയ വിവാദത്തിന് വഴി തെളിച്ചു. റിപ്പോർട്ടറുടെ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു ആരോപണങ്ങളെ ചിലർ തള്ളിയത്. സംഭവം ശുദ്ധ നുണയെന്നായിരുന്നു അകോസ്റ്റയുടെ പ്രതികരണം. അവിടെയുണ്ടായിരുന്ന മറ്റ് റിപ്പോർട്ടർമാരും അകോസ്റ്റയെ പിന്തുണച്ചു. പ്രസ് പാസ് സസ്പെൻഡ് ചെയ്ത വൈറ്റ് ഹൗസ് നടപടി മറുപടിയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന് സി.എൻ.എന്നും വ്യക്തമാക്കി.

ജനാധിപത്യത്തിന് നിരക്കാത്ത സംഭവമാണ് പ്രസ് പാസ് നിരോധം. സാറാ സാൻഡേഴ്സിെൻറ ആരോപണങ്ങൾ കൃത്രിമം നിറഞ്ഞതാണ്. ജിം കോസ്റ്റക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും യു.എസ് കാബിൾ നെറ്റ്വർക് അറിയിച്ചു.

Tags:    
News Summary - White House Bars CNN Reporter-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.