ആസ്ട്രേലിയയില്‍ കാട്ടുതീ; 100ലേറെ വീടുകള്‍ കത്തിനശിച്ചു

മെല്‍ബണ്‍: ക്രിസ്മസ് ആഘോഷ വേളയില്‍ തെക്കന്‍ ആസ്ട്രേലിയയിലെ വിക്റ്റോറിയ പ്രവിശ്യയില്‍ കാട്ടുതീയില്‍പെട്ട് 100ലേറെ വീടുകള്‍ കത്തിനിശിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. 98 വീടുകള്‍ വയേ നദിക്കരിയിലും 18 എണ്ണം ഗ്രീക് അതിര്‍ത്തിയിലുമാണ്. കാട്ടുതീ പ്രതിരോധിക്കാന്‍ അഗ്നിശമന പ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്. അതേസമയം, മഴയും തണുത്ത കാലാവസ്ഥയും നാശനഷ്ടത്തിന്‍െറ വ്യാപ്തി കുറച്ചു.

മേഖലയില്‍ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. മേഖലയില്‍നിന്ന് ആയിരക്കണക്കിന് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒഴിപ്പിച്ചു. ക്രിസ്മസ് രാത്രിയില്‍ വീടുവിട്ട് നിരവധിപേര്‍ ഷെല്‍ട്ടറുകളില്‍ അഭയംതേടി. മേഖലയിലേക്ക് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ തീപിടിത്ത ബാധിത മേഖലയാണ് വിക്ടോറിയ. 2009ല്‍ ഇവിടെയുണ്ടായ കാട്ടുതീയില്‍ 170ലേറെ പേര്‍ മരിച്ചിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.