യമനില്‍ അല്‍ഖാഇദ ആക്രമണം: 12 സൈനികര്‍ കൊല്ലപ്പെട്ടു

ഏദന്‍: തെക്കുകിഴക്കന്‍ മേഖലയിലെ ഹദറുല്‍ മൗത് പ്രവിശ്യക്കു   സമീപത്തെ രണ്ടു സൈനിക ചെക്പോസ്റ്റുകള്‍ക്കുനേരെ അല്‍ഖാഇദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 തീവ്രവാദികളും കൊല്ലപ്പെട്ടു. അല്‍ഖാഇദക്ക് സ്വാധീനമുള്ള മേഖലയാണിത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ തിരച്ചില്‍ നടത്തുന്ന സൈനികരെ ലക്ഷ്യംവെച്ച് റോഡരികില്‍ തീവ്രവാദികള്‍ ബോംബ് വെക്കുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റൊരിടത്ത് ജനവാസമേഖലക്ക് സമീപത്തെ സൈനികകേന്ദ്രം തകര്‍ക്കാന്‍ ചാവേറുകളുടെ ബോംബാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹൂതി വിമതര്‍ക്കെതിരെ ആക്രമണം നടത്താനാണ് ഹദറുല്‍ മൗതില്‍ സൈനിക ചെക്പോയന്‍റുകള്‍ സ്ഥാപിച്ചത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.