യഹൂദ് ഒല്‍മര്‍ട്ടിന്‍െറ തടവുശിക്ഷ നീട്ടി

ജറൂസലം: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടിന്‍െറ തടവുശിക്ഷ ഒരു മാസത്തേക്കുകൂടി നീട്ടി. തനിക്കെതിരെ മൊഴി നല്‍കരുതെന്ന് സഹായിയെ പ്രേരിപ്പിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജി ജറൂസലം മജിസ്ട്രേറ്റ് കോടതി തള്ളി. തുടര്‍ന്ന് ഒരുമാസത്തേക്കുകൂടി ശിക്ഷ നീട്ടുകയായിരുന്നു. എന്നാല്‍, ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്ന ഒല്‍മെര്‍ട്ടിന്‍െറ അഭ്യര്‍ഥന കോടതി തള്ളി.  1992-2003 കാലയളവില്‍ ജറൂസലം മേയറായിരുന്ന കാലത്ത് വിവാദ റിയല്‍ എസ്റ്റേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസില്‍ 2014 മാര്‍ച്ചിലാണ് അദ്ദേഹത്തെ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. ഡിസംബറില്‍ സുപ്രീംകോടതി ശിക്ഷാകാലാവധി 18 മാസത്തേക്ക് ഇളവു ചെയ്തിരുന്നു. 2006-2009 കാലയളവിലാണ് പ്രധാനമന്ത്രിപദത്തിലിരുന്നത്. നീതി ലഭിച്ചില്ളെന്നാരോപിച്ച് ഒല്‍മര്‍ട്ട് സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.