കാട്ടുതീ: ആസ്ട്രേലിയയിൽ 10,000 ഒട്ടകങ്ങളെ കൊന്നൊടുക്കുന്നു

സിഡ്നി: ആസ്ട്രേലിയൻ ചരിത്രത്തിെല ഏറ്റവും വലിയ കാട്ടുതീയും തുടർന്നുണ്ടായ വരൾച്ചയും മൂലം 10,000ത്തോളം ഒട്ടകങ ്ങളെ കൊല്ലാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ദാഹിച്ച് കുടിവെള്ളം തിരഞ്ഞ് വീടുകളിലെത്തുന്ന ഒട്ടകങ്ങൾ വീടു കളിൽ നാശനഷ്ടവും പ്രദേശവാസികൾക്ക് അപകടവുമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതിനായി അഞ്ച് ദി വസത്തെ കാമ്പയിനിന് തുടക്കമായി. ഒട്ടകങ്ങളെ കൊലപ്പെടുത്താൻ സർക്കാർ ഹെലികോപ്റ്ററുകൾ അയക്കും.

ആസ്ട്രേലിയയിലെ ആദിവാസി സമൂഹമായ കനൈപിയുടെ സ്വൈര്യ ജീവിതത്തിന് ഒട്ടകങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആദിവാസി സമൂഹത്തിൻെറ തദ്ദേശ ഭരണ സ്ഥാപനമായ എ.പി.വൈ എക്സിക്യൂട്ടിവ് ബോർഡ് അംഗം മാരിറ്റ ബെക്കർ അഭിപ്രായപ്പെട്ടു.

തങ്ങൾ അതികഠിനമായ ചൂടിൽ അസ്വസ്ഥരാണ്. വെള്ളം തേടിയെത്തുന്ന ഒട്ടകങ്ങൾ വേലി തകർത്ത് വീടുകളിലെത്തുകയും എയർ കണ്ടീഷണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തെരുവുകളിൽ വെള്ളം തേടി ഒട്ടകങ്ങൾ അലയുകയാണ്. ഇത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണി സൃഷ്ടിക്കുന്നു. കുട്ടികൾ തമാശക്ക് ഒട്ടകങ്ങളെ പിന്തുടരാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുവെന്നും അതിനാൽ ഒട്ടക നിയന്ത്രണം ആവശ്യമാണെന്നും മാരിറ്റ ബെക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.

ആസ്ട്രേലിയ കണ്ട ഏറ്റവും വലിയ കാട്ടുതീയിൽ 48 കോടിയോളം ജീവികൾ നശിച്ചതാ‍യാണ് സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 20 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും അധികൃതർ കണക്കാക്കുന്നു. 1300 വീടുകൾ നശിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന സസ്തനി വർഗമായ കൊവാലകൾ ആയിരക്കണക്കിന് ചുട്ടുചാമ്പലായിട്ടുണ്ട്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് തീ വ്യാപിക്കാൻ കാരണമാകുന്നത്.

Tags:    
News Summary - Australia To Kill Up To 10,000 Camels Amid Wildfires -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.