ബെയ്ജിങ്: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും സംഭാഷണത്തിെൻറ വഴി തേട ണമെന്നും ചൈന. രണ്ടു ഇന്ത്യൻ പോർ വിമാനങ്ങൾ വെടിവെച്ചിെട്ടന്ന പാകിസ്താൻ അവകാശപ്പ െട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചർച്ചകൾക്ക് പ്രേരിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലൂ കാങ് പറഞ്ഞു. ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഉൗർജിത ശ്രമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനക്ക് മുന്നിൽ പുൽവാമ
അവതരിപ്പിച്ച് ഇന്ത്യ
വുസാൻ: റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിെൻറ ഭാഗമായി നടന്ന ഇന്ത്യ-ചൈന കൂടിക്കാഴ്ചയിൽ പുൽവാമ ഭീകരാക്രമണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവതരിപ്പിച്ചു. ഭീകരാക്രമണത്തിനെതിരായ വികാരം ഇന്ത്യയിൽ ശക്തിപ്പെട്ട ഘട്ടത്തിലാണ് തെൻറ ചൈന സന്ദർശനം -സുഷമ പറഞ്ഞു. ജമ്മു-കശ്മീരിൽ സുരക്ഷ ഭടന്മാർക്കെതിരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്.
പാകിസ്താനിൽ പ്രവർത്തിക്കുന്ന, അവരുടെ പിന്തുണയുള്ള ജയ്ശെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത്. ഇൗ ഗ്രൂപ്പിനെ യു.എന്നും വിവിധ രാജ്യങ്ങളും നിരോധിച്ചതാണ്. ഭീകരാക്രമണത്തെ യു.എൻ അപലപിച്ചു. ഇന്ത്യക്കും ചൈനക്കും ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്താനും സഹകരണം ശക്തമാക്കാനുമുള്ള അവസരമാണിത്-സുഷമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.