ബെയ്ജിങ്: അരുണാചൽ പ്രദേശ് സന്ദർശിക്കാൻ ദലൈലാമയെ അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് ആർ.െഎ.സി യോഗത്തിൽ തങ്ങളുടെ വിദേശകാര്യമന്ത്രി പെങ്കടുക്കാതിരുന്നതെന്ന റിപ്പോർട്ട് തള്ളി ചൈന. ഏപ്രിലിൽ നടക്കാനിരുന്ന റഷ്യ, ഇന്ത്യ, ചൈന (ആർ.െഎ.സി) രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ യോഗം ചൈനീസ് വിദേശകാര്യ മന്ത്രി യാങ് യി പെങ്കടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.
എന്നാൽ, രാജ്യത്തിെൻറ പ്രതിഷേധമല്ല യോഗം മാറ്റിവെക്കാൻ കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ത്രിതല സംവിധാനത്തിനുകീഴിൽ ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മൂന്ന് വിദേശകാര്യമന്ത്രിമാർ ഒത്തുചേരുന്ന വാർഷികയോഗത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത്. മൂന്നു രാജ്യങ്ങളും വിദേശകാര്യമന്ത്രിമാരുടെ അടുത്ത യോഗത്തിനു ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
കൂടിയാലോചനയും ആശയവിനിമയവും നിലനിർത്തുന്നുണ്ടെന്നും എന്നാൽ, തിരക്കു കാരണം വാങ്ങിനു ചടങ്ങിൽ പെങ്കടുക്കാൻ സാധിക്കുമോയെന്ന് ഉറപ്പില്ലെന്നും അധികൃതർ പറഞ്ഞു. തങ്ങൾ അവകാശവാദമുന്നയിക്കുന്ന അരുണാചൽ പ്രദേശിൽ ദലൈലാമ സന്ദർശിച്ചതിൽ കഴിഞ്ഞമാസം ചൈന ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.