ഗസ്സ സിറ്റി: അതിർത്തിയിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരെ വീണ്ടും ഇസ്രായേൽ വെടിവെപ്പ്. വെള്ളിയാഴ്ച പ്രകടനം നടത്തിയവർക്കുേനെര നടന്ന വെടിവെപ്പിൽ 15കാരൻ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഉസ്മാൻ റാമി എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വന്തം മണ്ണിൽനിന്ന് പുറന്തള്ളപ്പെട്ട ഫലസ്തീനികൾക്ക് മടങ്ങിപ്പോകാനുള്ള അവകാശം നൽകണമെന്നാവശ്യപ്പെട്ട് മാർച്ച് 30ന് ആരംഭിച്ച പ്രക്ഷോഭത്തിെൻറ തുടർച്ചയായാണ് വെള്ളിയാഴ്ച പ്രകടനം നടന്നത്.
പ്രകടനക്കാർക്കുനേരെ ടിയർഗ്യാസും മറ്റും പ്രയോഗിച്ചതിൽ 68പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ച് അവസാനത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 138 ആയി. പതിനാറായിരം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിനിടെ, ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സേന പ്രസ്താവനയിൽ പറഞ്ഞു. തുരങ്കങ്ങൾ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.